Claim
വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചർക്കൊപ്പം പാനൂർ സ്ഫോടന കേസിലെ മൂന്നാം പ്രതി അമൽ കൃഷ്ണ എന്ന പേരിൽ പ്രചരിക്കുന്ന ഒരു ഫോട്ടോയോടൊപ്പമുള്ള ഫേസ്ബുക്ക്,പോസ്റ്റ്.

ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും എതിരെ വിഎം സുധീരൻ സംസാരിച്ചിട്ടില്ല
Fact
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ കൈരളി ടി വിയുടെ ഏപ്രിൽ 13,2024ലുള്ള വാർത്ത കിട്ടി.
അദ്ധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ പരാതി എന്നാണ് കൈരളി ടിവി വാർത്തയുടെ തലക്കെട്ട്. നൗഫൽ എന്ന കൊല്ലം കൊട്ടിയം സ്വദേശി നൗഫണൽ എന്ന അദ്ധ്യാപകൻ പരാതി നൽകിയെന്നാണ് വാർത്തയിൽ പറയുന്നത്. നൗഫൽ കൈരളി ടിവി സംഘത്തോട് പറഞ്ഞത്, “ഡിജിപിയ്ക്കും സൈബർ സെല്ലിനും പരാതി നൽകിയെന്നാണ്. “എംഎൽഎ ക്വട്ടേഴ്‌സിൽ ശൈലജ ടീച്ചർക്കൊപ്പം നിൽക്കുന്ന ചിത്രമാണത്,” എന്നും നൗഫൽ പറയുന്നു.

തുടർന്നുള്ള തിരച്ചിലിൽ നൗഫൽ കൊട്ടിയം എന്ന ഫേസ്ബുക്ക് പേജിൽ അദ്ദേഹം ഏപ്രിൽ 12, 2024ൽ എഴുതിയ പോസ്റ്റും കിട്ടി.

“എൻറെ വടകര എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് എൻറെയും ശൈലജ ടീച്ചറിന്റെയും ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയതിൽ ബഹുമാനപ്പെട്ട ഡിജിപി ക്കും ഇലക്ഷൻ കമ്മീഷനും പരാതി സമർപ്പിച്ചിട്ടുണ്ട്. എത്ര കണ്ടു വ്യാജ പ്രചരണം നടത്തിയാലും. ഒരിഞ്ച് പിന്നോട്ടേക്കില്ല. ഇലക്ഷന്റെ തോൽവി ഭയന്ന് ഇങ്ങനെയൊക്കെ ആകാമോ. കോൺഗ്രസുകാർക്ക് എന്ത് മാന്യത അല്ലേ,” എന്നാണ് പോസ്റ്റ്.
ജൂൺ 23,2023ൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം നൗഫൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഞങ്ങൾ കണ്ടെത്തി.

ഇതിൽ നിന്നും ശൈലജ ടീച്ചർക്കൊപ്പമുള്ളത് പാനൂർ സ്ഫോടന കേസിലെ പ്രതിയല്ല, നൗഫൽ എന്ന കൊല്ലം സ്വദേശിയായ അധ്യാപകനാണെന്ന് മനസ്സിലായി.
Result: False
ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പിണറായി വിജയൻ വോട്ട് ചോദിച്ചോ?
Sources
YouTube video of Kairali TV on April 13, 2024
Facebook post by Naufal Kottiyam on April12, 2024
Facebook post by Naufal Kottiyam on June 24, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.