“ദേവസ്വം ബോർഡിൽ അഹിന്ദുക്കൾക്ക് ജോലി കൊടുക്കുന്നത് ആണ് പുരോഗമനം. വഖഫ് ബോർഡിൽ മുസ്‌ലിംകളെ മാത്രം നില നിർത്തുന്നത് ആണ് പുരോഗമനം. ഡബിൾസ്” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Sangadwani എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 193 ഷെയറുകൾ ഉണ്ടായിരുന്നു.

സുദര്ശനം (sudharshanam) എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 36 ഷെയറുകൾ ഉണ്ടായിരുന്നു.

Vinay Mynagappally എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 66 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം, വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തും, എന്ന് വിശദീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു പിന്നാലെയാണ് “ദേവസ്വം സ്ഥാപനങ്ങളിൽ അഹിന്ദുക്കൾക്ക് ജോലി കൊടുക്കുന്നത് ആണ് പുരോഗമനം,” എന്ന പേരിലുള്ള പോസ്റ്റുകൾ വന്നത്.
Pinarayi Vijayan’s Facebook Post
” വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്,” എന്നാണ് പിണറായി പോസ്റ്റിൽ പറഞ്ഞത്.
തുടർന്ന് ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തിയപ്പോൾ 27, 2016ലെ ഹിന്ദു വാർത്ത കണ്ടു. അത് ദേവസ്വം നിയമനം പി എസ് സിയ്ക്ക് വിട്ടുന്നത് സംബന്ധിച്ചായിരുന്നു. അതിൽ കൃത്യമായി പറയുന്നത്, അങ്ങനെ വന്നാലും ഹിന്ദുക്കൾക്ക് മാത്രമേ ദേവസ്വം ജോലി കൊടുക്കൂ എന്നാണ്.

മുന്നോക്ക സമുദായങ്ങൾക്ക് ദേവസ്വത്തിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള നവംബർ 16, 2017 ലെ ഇന്ത്യൻ എക്സ്പ്രസ്സ് വാർത്തയിലും പറയുന്നത് ഹിന്ദുക്കൾക്ക് മാത്രമേ ദേവസ്വം ജോലി കൊടുക്കൂ എന്നാണ്.

നവംബർ 13, 2021ലെ ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ സമസ്ത കേരള ജെം ഇയ്യത്തുൽ ഉലമ, വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിടുന്നതിനു എതിർക്കാനുള്ള ഒരു കാരണമായി ചൂണ്ടി കാട്ടുന്നത് ദേവസ്വം ബോർഡ് നിയമനങ്ങൾ ഇപ്പോൾ ഒരു പ്രത്യേക ബോർഡിന്റെ കീഴിൽ ആണ് എന്നതാണ്. അത് കൊണ്ട് ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഹിന്ദുക്കളെ മാത്രം ഉൾപ്പെടുത്താൻ കഴിയുന്നു.

ഇപ്പോൾ ദേവസ്വം നിയമനങ്ങൾ നടത്തുന്നത് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ആണ്.
ഹിന്ദുക്കൾക്ക് മാത്രമേ ദേവസ്വം സ്ഥാപനങ്ങളിൽ നിയമനം നൽകാൻ കഴിയൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ സുനിൽ അരുമാനൂർ പറഞ്ഞു.
അഹിന്ദുക്കൾക്ക് ദേവസ്വം ജോലി നല്കുന്നവെന്ന തരത്തിലുള്ള പ്രചരണം നടക്കുന്നത് ശ്രദ്ധയിൽ വന്നതായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് പറഞ്ഞു. ഹിന്ദുക്കൾക്ക് മാത്രമേ ദേവസ്വത്തിന് കീഴിൽ ജോലി ലഭിക്കൂ, അദ്ദേഹം കൂടി ചേർത്തു.
Conclusion
കേരളത്തിലെ ദേവസ്വം നിയമനങ്ങൾ നടത്തുന്നത് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ആണ്. ഹിന്ദുക്കളെ മാത്രമേ ദേവസ്വം സ്ഥാപനങ്ങളിൽ നിയമിക്കാൻ കഴിയൂവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
വായിക്കാം:ആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം അല്ല
Result: Misleading/Partly False
Sources
Sunil Arumanoor, Travancore Devaswom Board PRO
Chief Minister Pinarayi Vijayan’s Press Secretary P M Manoj
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.