Claim
ആരാധനാലയങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവൺ ന്യൂസ് കാർഡ്.
Fact
സ്‌ക്രീൻഷോട്ട് വ്യാജമാണെന്ന് മീഡിയ വൺ.
ആരാധനാലങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലീഗിന്റെ ശ്രമ ഫലം എന്ന പേരിൽ ഒരു മീഡിയവൺ ന്യൂസ് കാർഡ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: 2026ലും ഇടതുമുന്നണിക്ക് തുടർ ഭരണം എന്ന് മനോരമ ന്യൂസ് സർവേ പറഞ്ഞോ?
Factcheck/ Verification
ഞങ്ങൾ മീഡിയവണിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചു. അപ്പോൾ 2024 ഡിസംബർ 12ലെ ഒരു വാർത്ത കിട്ടി. “മൂന്ന് പള്ളികളിൽ പുതിയ ഉത്തരവ് വേണ്ട, കീഴ്കോടതികൾ സർവേക്ക് ഉത്തരവിടരുത്, പുതിയ ഹരജികൾ വേണ്ടെന്ന് സുപ്രിം കോടതി, കേന്ദ്രം മറുപടി സത്യവാങ്മൂലം നൽകണം, ആരാധനാലയങ്ങളിലെ സർവേ തടഞ്ഞ് കോടതി, ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദം തടഞ്ഞു,” എന്നിങ്ങനെ എഴുതി കാണിക്കുന്ന ഒരു വാർത്ത കിട്ടി.

YouTube Video by Mediaone
തുടർന്നുള്ള തിരച്ചിൽ അവരുടെ ഫേസ്ബുക്ക് പേജിൽ, 2024 ഡിസംബർ 12ന്,”മീഡിയവണിന്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത വ്യാജമാണ്, പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും” എന്നെഴുതിയ കാർഡ് ഞങ്ങൾക്ക് കിട്ടി.

ഒരു കീ വേർഡ് തിരച്ചിലിൽ ഇതേ വിഷയത്തിലുള്ള, 2024 ഡിസംബർ 12നുള്ള മനോരമ ഓൺലൈൻ വാർത്ത കിട്ടി. ഈ റിപ്പോർട്ടിൽ നിന്നും, ആരാധനാലയങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച അതെ ദിവസം മാത്രമാണ് കേസിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ കോടതി അനുവാദം നൽകിയത് എന്ന് വ്യക്തമായി. ലീഗിനെ കൂടാതെ, സിപിഎം, സമസ്ത, ഡിഎംകെ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ ഹർജികൾ കോടതി അനുവദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സർവേ സ്റ്റേ ചെയ്ത അതെ ഉത്തരവിനൊപ്പമാണ് ഇവരെയെല്ലാം കക്ഷി ചേരാൻ അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്.

Conclusion
ആരാധനാലങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലീഗിന്റെ ശ്രമം ഫലം കണ്ടു എന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്ന് മീഡിയ വൺ തന്നെ അറിയിച്ചിട്ടുണ്ട്.
Result: Altered Media
Sources
YouTube Video by Mediaone on December 12, 2024
Facebook Post by Mediaone on December 12, 2024
News Report by Manoramaonline on December 12, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.