കുട്ടികളെ തട്ടികൊണ്ട് പോവുന്ന ആളെന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ഇവനെ എവിടെ കണ്ടാലും പിടിച്ച് പോലീസിൽ ഏൽപ്പിക്കുക, ഇവനാണ് കുട്ടികളെ തട്ടി കൊണ്ട് പോകുന്നത് എന്നാണ് ഫേസ്ബുക്കിൽ വൈറലാവുന്ന ഫോട്ടോയുടെ അടികുറിപ്പ്.
Tomy Joseph Panthalanikal എന്ന ഐഡിയിൽ നിന്നും ഇന്നലെയിട്ട പോസ്റ്റിനു ണ്ഞങ്ങൾ നോക്കും വരെ 27 ഷെയറുകൾ ഉണ്ടായിരുന്നു.
Thiruvallam Udayan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 13 ഷെയറുകൾ ഉണ്ടായിരുന്നു.
Mohanachandran Mohanan എന്ന വ്യക്തിയുടെ പോസ്റ്റ് 21 പേർ ഷെയർ ചെയ്തു.
Ramdas Vallatholന്റെ പോസ്റ്റിനു 8 ഷെയറുകൾ ഉണ്ടായിരുന്നു.
Kannan Kalavoor എന്ന വ്യക്തിയിട്ട പോസ്റ്റിനു 6 ഷെയറുകൾ ഉണ്ടായിരുന്നു.
ഏറ്റവും വിചിത്രമായ കാര്യം എന്ത് എന്ന് വെച്ചാൽ, ഈ പോസ്റ്റ് ഷെയർ ചെയ്ത ഒരാളും ഇത് ആരാണ് എന്നോ, എവിടെ നിന്നുള്ള ആൾ ആണെന്നോ, തുടങ്ങി മറ്റ് എന്തെങ്കിലും വിവരങ്ങൾ അയാളെ കുറിച്ച് ഷെയർ ചെയ്തിട്ടില്ല എന്നതാണ്.
Fact Check/Verification
ഞങ്ങൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ഇത്തരം ധാരാളം പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നുണ്ട് എന്ന് മനസിലായി. എന്നാൽ ഇൻറർനെറ്റിൽ തിരഞ്ഞപ്പോൾ ഇത്തരം ഒരു വ്യക്തിയെ കുറിച്ചുളള വാർത്തകൾ ഒന്നും കണ്ടെത്താനായില്ല.

എന്നാൽ കൂടുതൽ തിരച്ചിലിൽ 2020,2019,2018, 2017 വർഷങ്ങളിൽ ഇതേ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മനസിലായി.
2020ലെ പോസ്റ്റ്
2019ലെ പോസ്റ്റ്
2018ലെ പോസ്റ്റ്
2017ലെ പോസ്റ്റ്
പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറിനെ ബന്ധപ്പെട്ടപ്പോൾ ഇത്തരം വ്യക്തിയെ കുറിച്ച് ഒരു അറിയിപ്പും പോലീസ് പുറത്തിറിക്കിയിട്ടില്ല എന്ന് മനസിലായി. 2017 മുതൽ ഈ പോസ്റ്റുകൾ പ്രചരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായിക്കുക:Sreenagar ൽ ഭീകരരെ പിടിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം
Conclusion
കുട്ടികളെ തട്ടി കൊണ്ട് പോവുന്ന ഇത്തരം ഒരു വ്യക്തിയെ കുറിച്ച് ഒരു അറിയിപ്പും പോലീസ് കൊടുത്തിട്ടില്ല.
Result: False
Our Sources
Facebook post’s from 2020,2019,2018 and 2017
Police Media Centre Deputy Director V P Pramod Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.