ദീപാവലി ദിനത്തിൽ പരസ്പരം മധുരം കൈമാറുന്ന ഇന്ത്യാ പാക്കിസ്ഥാൻ പട്ടാളക്കാർ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Chalakudy voice എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ പരിശോധിച്ചപ്പോൾ 86 ഷെയറുകൾ കണ്ടു.
Chalakudy voice’s post
Archived link of Chalakudy voice’s post
Shanal Ayanki എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 195 ഷെയറുകൾ ഉണ്ടായിരുന്നു.
Shanal Ayanki’s post
Archived link of Shanal Ayanki’s post
Factcheck / Verification
ഇന്തോ-പാക് അതിർത്തിയിൽ ദീപാവലി ആഘോഷിച്ച് ഇരു രാജ്യങ്ങളിലെയും സൈനികർ മധുരപലഹാരങ്ങൾ നൽകിയെന്ന് ഗൂഗിളിൽ കീ വേർഡ് സേർച്ച് ചെയ്തപ്പോൾ നവംബർ 4ന് NDTVയും ANI യും നൽകിയ വാർത്തകളുടെ വീഡിയോ കിട്ടി.
ഈ വർഷം നവംബർ 4-നുദീപാവലി ദിനത്തിൽ തിത്വാലിലെ LOC-ൽ ഇരുരാജ്യങ്ങളുടെയും മധുര പലഹാരങ്ങൾ കൈമാറുന്നതാണ് വീഡിയോയിൽ ഉള്ള ദൃശ്യങ്ങൾ എന്ന് ഇവയ്ക്ക് ഒപ്പമുള്ള വിവരണങ്ങൾ പറയുന്നു. എന്നാൽ ഇപ്പോൾ ഷെയർ ചെയ്യപ്പെടുന്ന വീഡിയോയിൽ ഉള്ളത് ഈ വാർത്തകളിലെ ദൃശ്യങ്ങൾ അല്ല.
തുടർന്ന് വൈറലായ വീഡിയോയുടെ ഒരു കീ ഫ്രെയിം ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, 2015 ജനുവരി 26 ന് Headlines Today യുട്യൂബിൽ പോസ്റ്റ് ചെയ്ത സമാനമായ ഒരു വീഡിയോ കണ്ടെത്തി.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെ സൈനികരും കമാൻ പാലത്തിൽ വെച്ച് പരസ്പരം മധുരം സമ്മാനമായി നൽകുന്നുവെന്നാണ് അതിനൊപ്പം ഉള്ള വിവരണം പറയുന്നത്.
2015 ജനുവരി 26 ന് indianexpress, ANI, rediff എന്നീ മാധ്യമങ്ങളും പോസ്റ്റ് ചെയ്ത ട്വീറ്റുകളും സമാനമായ വിവരണമാണ് നൽകിയിരിക്കുന്നത്.

വായിക്കാം:അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ അല്ല
Conclusion
ദീപാവലി ദിനത്തിൽ ഇന്ത്യ-പാക് അതിർത്തിയിൽ പരസ്പരം മധുരം കൈമാറുന്ന ഇന്ത്യാ പാക്കിസ്ഥാൻ പട്ടാളക്കാരുടേത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2015ലേതാണ്. 2015 ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഉറി സെക്ടറിലെ കമാൻ പാലത്തിൽ വെച്ച്, ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം മധുര പലഹാരങ്ങൾ നൽകിയിരുന്നു.അന്ന് എടുത്തതാണ് വൈറലായ വീഡിയോ.
Result: Missing Context
Our Source
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.