Saturday, March 15, 2025
മലയാളം

Fact Check

മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്ന   വീഡിയോ 2016 ലേത് 

banner_image

മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കെപിസിസി സംഘടിപ്പിച്ച ചിന്തന്‍ ശിബിര്‍ സമ്മേളനം ജൂലൈ 24 ന്  സമാപിച്ചു.  കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിൽ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തെ നിന്നും മുതിര്‍ന്ന നേതാക്കളും മുൻ കെപിസിസി അധ്യക്ഷന്മാരുമായ  മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും  വിട്ടു നിന്നു. ഇത്  സമൂഹമാധ്യമങ്ങളിലും ധാരാളം ചർച്ചയ്ക്ക് കാരണമായി. ഈ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

 ‘കോഴിക്കോട്ടെ ചിന്തന്‍ ചിവിരത്തിനു പോയീലേന്ന് ചോദിച്ചു. അയിനാണ് ഈ ചൂടാവുന്നത് ‘ എന്ന കുറിപ്പോടെയാണ്  വീഡിയോ പ്രചരിക്കുന്നത്. ‘ചിന്തന്‍ ശിബിര്‍’ എന്നതിനെ കളിയാക്കി, ‘ചിന്തന്‍ ചിവിർ’ എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് വിശേപ്പിക്കുന്നത്.

Ashraf Rose Villa എന്ന പ്രൊഫൈലിൽ നിന്നും സഖാവ്: പിണറായി വിജയൻ എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 100 ഷെയറുകൾ ഉണ്ടായിരുന്നു.

Ashraf Rose Villa‘s Post

ഞങ്ങൾ കാണുമ്പോൾ,ഞങ്ങൾ സഖാക്കൾ എന്ന ഗ്രൂപ്പിലെ പോസ്റ്റിന് 74 ഷെയറുകൾ ഉണ്ടായിരുന്നു.

Post in ഞങ്ങൾ സഖാക്കൾ group

Haris Kottkkal പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 24 ഷെയറുകൾ ഉണ്ടായിരുന്നു.

Haris Kottkkal‘s Post

വൈറൽ വീഡിയോയില്‍ മുല്ലപ്പള്ളി മാധ്യമങ്ങളോട്  ദേഷ്യപ്പെടുന്നത് കേൾക്കാം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:” Please dont proceed with that, please stop it. നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട ജോര്‍ണലിസ്റ്റ് അല്ലേ, ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട്, ആര്‍ക്ക് വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. ”

Fact Check/Verification

ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വീഡിയോയെ കീ ഫ്രെയിമുകളായി വിഭജിച്ചു. അതിൽ ഒരു ഫ്രെയിം ഉപയോഗിച്ച്  റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2021 ജനുവരി 12ന് 24 ന്യൂസ് നല്‍കിയ,’ ക്ഷുഭിതനായി പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,’ എന്ന തലക്കെട്ടുള്ള  ഒരു വാര്‍ത്ത കിട്ടി.

Screen grab of the news published 24 ന്യൂസ്‘s YouTube channel

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; ചോദ്യത്തോട് കയര്‍ത്ത് മുല്ലപ്പള്ളി എന്ന തലക്കെട്ടോടെ മനോരമ ന്യൂസും ഈ വാർത്ത  2021 ജനുവരി 12ന് കൊടുത്തിട്ടുണ്ട്.

News which appeared In Manorama news’s youtube channel

വൈറൽ വീഡിയോയിലെ അതെ വാക്കുകൾ  മുല്ലപ്പള്ളി പറയുന്നത്  മനോരമ ന്യൂസും  24 ന്യൂസും കൊടുത്ത ന്യൂസ് റിപ്പോർട്ടുകളുടെ വീഡിയോകളിൽ വ്യക്തമായി കേൾക്കാം. രണ്ടു വീഡിയോകളിലും മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്നത് കാണാം.

തുടർന്ന് ഞങ്ങൾ  മുല്ലപ്പള്ളി, കോഴിക്കോട് ചിന്തന്‍ ശിബിരത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിക്കുന്ന വീഡിയോ കീ വേർഡ് ഉപയോഗിച്ച് തിരഞ്ഞു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഹൃദയ വേദനയെന്ന് മുല്ലപ്പള്ളി എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഏഷ്യാനെറ്റ് ന്യൂസിൽ ജൂലൈ 25 ന് കൊടുത്തിരിക്കുന്നത് ഞങ്ങൾ കണ്ടു. ”അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് ഞാന്‍. മാദ്ധ്യമങ്ങളോട് അല്ല, പാര്‍ട്ടി അദ്ധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുക, എന്ന് വളരെ സൗമ്യമായാണ് മുല്ലപ്പള്ളി പറയുന്നത്. ആ വീഡിയോയിൽ ഒരിടത്തും മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്നത് കാണുന്നില്ല. 

വായിക്കാം: മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിൽ അവഗണിച്ചുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്

Conclusion

മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്ന വീഡിയോ 2021ലേതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Result:False

Sources

News report by 24 News on January 12,2021

News report by Manorama News on January 12, 2021

News report by Asianet News on July 25,2022



ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.