Sunday, September 1, 2024
Sunday, September 1, 2024

HomeFact CheckViralFact Check: സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അല്ല വീഡിയോയിൽ

Fact Check: സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അല്ല വീഡിയോയിൽ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അലിഗഡ് കോടതിയില്‍ നിന്നും. 

Fact
പ്രതിയായ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ വികാസ് ഗുപ്ത മുസ്ലീം ആയിരുന്നില്ല.

സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അലിഗഡ് കോടതിയില്‍ നിന്നും എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വീഡിയോയിൽ ഒരാള്‍ ഫാസ്കില്‍ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകരുന്നത് കാണാം. തുടർന്ന് അയാൾ വെള്ളത്തിലേക്ക് തുപ്പുന്നതും കാണാം. 

വീഡിയോയ്‌ക്കൊപ്പമുള്ള വിവരണമിങ്ങനെയാണ്, “അലിഗഡ് കോടതിയിൽ നിന്നുള്ള സ്പിറ്റ് ജിഹാദിൻ്റെ (ജൂലൈ 2024) പുതിയ വീഡിയോ. ഹിയറിങ് നടത്തുന്ന ജഡ്ജിക്ക് തൻ്റെ പ്യൂണിനെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ അവൻ തൻ്റെ മേശയ്ക്കരികിൽ ഒരു ഒളിക്യാമറ സ്ഥാപിച്ചു. പ്യൂണിനോട് വെള്ളം ചോദിച്ചു. ജഗ്ഗിൽ നിന്ന് ഗ്ലാസിലേക്ക് വെള്ളം ഒഴിച്ച ശേഷം പ്യൂൺ അതിൽ തുപ്പി.”

X post by @Ramith18
X post by @Ramith18

ഇവിടെ വായിക്കുക: Fact Check: നിർമ്മല കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ റീത്ത് വെച്ചോ?

Fact Check/Verification

ഞങ്ങൾ ഗൂഗിളിൽ ഒരു കീവേഡ് സെർച്ച് നടത്തി. അപ്പോൾ, 2018 മെയ് 29 ലെ ടൈംസ് ഓഫ് ഇന്ത്യ വാർത്താ റിപ്പോർട്ട് കണ്ടെത്തി. അതിൽ വീഡിയോയിലെ ഒരു കീ ഫ്രയിമിന്റെ സ്റ്റിൽ ഫോട്ടോ ഉണ്ടായിരുന്നു.

റിപ്പോർട്ട് അനുസരിച്ച്, “വികാസ് ഗുപ്ത എന്ന ക്‌ളാസ് ഫോർ ജീവനക്കാരൻ ഉമിനീർ വെള്ളത്തിൽ കലർത്തി അലിഗഡിലെ ഒരു വനിതാ ജഡ്ജിക്ക് നൽകുന്നത് കണ്ടെത്തി. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഗുപ്തയെ ഉടൻ സസ്‌പെൻഡ് ചെയ്യുകയും ജില്ലാ ആൻ്റ് സെഷൻസ് കോടതി ജഡ്ജി പികെ സിംഗ് സംഭവം സ്ഥിരീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിടുകയും ചെയ്തു.

News report by Times of India
News report by Times of India

ഇപ്പോൾ വൈറലായ വീഡിയോയ്‌ക്കൊപ്പമുള്ള അമർ ഉജാലയുടെ 2018 മെയ് 30 ലെ റിപ്പോർട്ട് അനുസരിച്ച്,പ്യൂൺ (ക്ലാസ് IV ജീവനക്കാരൻ) തൻ്റെ വെള്ളത്തിൽ എന്തെങ്കിലും കലക്കിയതായി വനിതാ ജഡ്ജി കുറേ ദിവസങ്ങളായി സംശയിച്ചിരുന്നു.   

“സംശയം സ്ഥിരീകരിക്കാൻ, അവൾ ഫയലുകൾക്കിടയിൽ ഒരു ക്യാമറ ഒളിപ്പിച്ചു വെച്ചു. പ്യൂൺ വെള്ളം കൊണ്ടുവന്നപ്പോൾ അതിൽ അസാധാരണമായ എന്തോ ഒന്ന് ജഡ്ജി ശ്രദ്ധിച്ചു. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്യൂൺ വെള്ളത്തിലേക്ക് തുപ്പുന്നത് കണ്ടു.”

News report by Amar Ujala
News report by Amar Ujala

ജീവനക്കാരന്‍റെ പ്രവൃത്തികളില്‍ സംശയം തോന്നിയതിനെ തുടർന്ന് ജഡ്ജി ഫോൺ കാമറ വെച്ചെന്നും അതോടെ സംഭവം പുറത്തറിഞ്ഞുവെന്നുമാണ് 2018 മെയ് 29 ലെ വൺ ഇന്ത്യയുടെ റിപ്പോർട്ട്. പ്യൂണിനെ ഉടൻ സസ്‌പെൻഡ് ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു.

News report by One India
News report by One India 

ഇവിടെ വായിക്കുക: Fact Check: മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചോ?

Conclusion

സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അവകാശപ്പെടുന്നത് പോലെ വൈറലായ വീഡിയോയിൽ സംഭവത്തിന് വർഗീയമായ കരണങ്ങളില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. 2018-ൽ സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് വികാസ് ഗുപ്തയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ് അയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. വികാസ് ഗുപ്ത മുസ്ലീം സമുദായത്തിലെ അംഗമല്ല.

Result: False 

ഇവിടെ വായിക്കുക: Fact Check: കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടമാണോ ഇത്?

Sources
News report by Times of India on May 29.2018
News report by Amar Ujala on May 30, 2018

News report by One India on May  29. 2018


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular