Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: ഗോമൂത്രം ഉപയോഗിച്ച് നിർമ്മിച്ച കോള.
Fact: ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
കൗ യൂറിൻ കോള എന്ന് ഇംഗ്ലീഷ് ലേബൽ ഉള്ള ഒരു ക്യാൻ പിടിച്ചിരിക്കുന്ന ഒരു സന്ന്യാസിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നുമാണ് ഉൽപ്പന്നം നിർമ്മിച്ചതെന്ന് ചിത്രത്തിന്റെ മലയാളം അടിക്കുറിപ്പ് സൂചിപ്പിക്കുന്നു.
“ഹലാലായ മിലാഫ് കോള നോമിന് വേണ്ട… ശുദ്ധമായ കൃമികീടങ്ങൾ അടങ്ങിയ ശുദ്ധ ഗോമൂത്രവും ചാണകത്തിൽ നിന്നും വേർതിരിച്ചെടുത്ത പിണ്ണാക്കിൻ തരികളും കൊണ്ടുണ്ടാക്കിയ cow urine cola,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
ഇവിടെ വായിക്കുക: Fact Check: ഹംഗേറിയൻ പ്രധാനമന്ത്രി കുംഭ മേളയ്ക്കെത്തിയ പടമാണോ ഇത്?
ഞങ്ങൾ ഇത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഡിറ്റക്ഷൻ വെബ്സൈറ്റായ ഹൈവ് മോഡറേഷനിലേക്ക് അപ്ലോഡ് ചെയ്യുകയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണോ എന്ന് കണ്ടെത്താൻ ഒരു പഠനം നടത്തുകയും ചെയ്തു. ഫോട്ടോ 99.9% ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ഹൈവ് മോഡറേഷൻ കണ്ടെത്തി.
മറ്റൊരു ടൂൾ, ഇമേജ് ഡിറ്റക്ടർ ഇതിന് എഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടാനുള്ള 90.77 ശതമാനം സാധ്യതകൾ നൽകുന്നു.
ട്രൂമീഡിയ എന്ന എഐ ഉള്ളടക്കം കണ്ടെത്തുന്ന ഉപകരണം ഉപയോഗിച്ച് ഫോട്ടോ പരിശോധിച്ചു. അപ്പോൾ ടൂൾ ചിത്രത്തിൽ “മാനിപ്പുലേഷൻ്റെ ഗണ്യമായ തെളിവുകൾ” ഉണ്ടെന്ന് രേഖപ്പെടുത്തി.
ഞങ്ങളുടെ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, ഗോമൂത്രത്തിൽ നിന്നും നിർമ്മിച്ച കോളയുടേത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
Sources
Hive Moderation Website
AI Image Detector Website
TrueMedia tool
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.