Claim
ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിനാണ് കരുനാഗപ്പള്ളിയിലെ ഹോട്ടൽ തകർത്തത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്റെ ഹോട്ടൽ തല്ലിപൊളിച്ചു. അവരെ ക്രൂരമായി തല്ലുന്നു. കരുനാഗപ്പള്ളിയിലെ രംഗം.*നരേന്ദ്ര മോദി എന്തുകൊണ്ട് അധികാരത്തിൽ വരണമെന്ന് ഈ രംഗം പറയും. താലിബാൻ മോഡൽ കേരളത്തിൽ എല്ലായിടത്തും വരും,” എന്നാണ് വീഡിയോയ്ക്കൊപ്പം കൊടുത്തിട്ടുള്ള വിവരണം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു

ഇവിടെ വായിക്കുക: Fact Check പാക്ക് പവർ കമ്പനി ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയില്ല, ഞങ്ങളുടെ ഗ്രൗണ്ട് റിപ്പോർട്ട് പറയുന്നതിങ്ങനെ
Fact
ഞങ്ങൾ വീഡിയോ ശ്രദ്ധിച്ചപ്പോൾ ബിജെപിയുടെ ആലപ്പുഴയിലെ സ്‌ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പോസ്റ്റർ ആ ഹോട്ടലിന്റെ ചുമരിൽ ഒട്ടിച്ചിട്ടുണ്ട് എന്ന കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ അക്രമം നടക്കുമ്പോൾ ആരും ആ പോസ്റ്റർ വലിച്ചു കീറാൻ ശ്രമിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് വിഡിയോയിൽ നിന്നും വ്യക്തമാണ്.
ഞങ്ങൾ തുടർന്ന് കരുനാഗപ്പള്ളിയിൽ ഹോട്ടൽ അക്രമം നടന്നിട്ടുണ്ടോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ പ്രാദേശിക ചാനലായ soc your news 2024 മാര്‍ച്ച് 17 ൽ യൂട്യൂബിൽ കൊടുത്ത ഇതേ വീഡിയോ കിട്ടി.
“ഓംലൈറ്റ് കിട്ടാൻ വൈകിയതിൻ്റെ പേരിൽ കരുനാഗപ്പള്ളിയിൽ നടന്ന അക്രമം; ഹോട്ടൽ ഉടമക്കും ജീവനക്കാരനും കഴിച്ചുകൊണ്ടിരുന്നവർക്കും മർദ്ദനം: മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം,” എന്നാണ് വീഡിയോ പറയുന്നത്.

റിപ്പോർട്ടർ ടിവി അവരുടെ ഫേസ്ബുക്ക് പേജിലും, “ദോശ കഴിഞ്ഞു; കൊല്ലത്ത് ഹോട്ടൽ തല്ലിപ്പൊളിച്ചുവെന്ന തലക്കെട്ടിൽ ഈ വീഡിയോ കൊടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി ആലുമുക്കിലുള്ള ഹോട്ടലാണ് തകർത്തത്,” എന്ന് റിപ്പോർട്ട് പറയുന്നു.

“കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചുതകർത്തു,” എന്ന വിവരണത്തോടെ ഈ വാർത്ത ന്യൂസ് 18,കേരളം അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്.
“സഹോദരങ്ങൾ ഓംലെറ്റ് ഓർഡർ ചെയ്തു. കിട്ടാൻ വൈകുമെന്ന് കടക്കാരൻ അറിയിച്ചു. ഇതുകേട്ട് പുറത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ഒരു പ്രകോപനവുമില്ലാതെ കട തല്ലിത്തകർക്കുകയും ആക്രമിക്കുകയുമായിരുന്നു,” എന്നും വാർത്ത പറയുന്നു.

ഞങ്ങൾ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ, മദ്യപ സംഘമാണ് ഹോട്ടൽ തല്ലി പൊളിച്ചത് എന്നും സംഭവത്തിൽ രാഷ്ട്രീയം ഒന്നും ഉണ്ടായിരുന്നില്ല എന്നും മറുപടി ലഭിച്ചു.
Result: False
ഇവിടെ വായിക്കുക: Fact Check: കേന്ദ്രം ആവശ്യപ്പെട്ടാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടി വരുമെന്ന് പിണറായി പറഞ്ഞിട്ടില്ല
Sources
YouTube video by SOC Yours News on March 17, 2024
Facebook post by Reporter TV on March 17, 2024
Report by News 18, Keralam, on March 17, 2024
Telephone conversation with Karunagappally PS
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.