Friday, March 29, 2024
Friday, March 29, 2024

HomeFact CheckFact Check:മുസ്ലിമിനെ കല്യാണം കഴിച്ച ബംഗാളി സഖാവിന്റെ മകൾക്ക് പീഡനം എന്ന  പോസ്റ്റിന്റെ വാസ്തവം അറിയുക 

Fact Check:മുസ്ലിമിനെ കല്യാണം കഴിച്ച ബംഗാളി സഖാവിന്റെ മകൾക്ക് പീഡനം എന്ന  പോസ്റ്റിന്റെ വാസ്തവം അറിയുക 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
മുസ്ലിമിനെ കല്യാണം കഴിച്ച ബംഗാളി സഖാവിന്റെ മകൾക്ക് പീഡനം.
Fact
കഴിഞ്ഞ മാസം കാമുകനെതിരെ പീഡനാരോപണം ഉന്നയിച്ച മലയാള നടി അനിക വിക്രമനാണ് ചിത്രങ്ങളിൽ.

“മതേതരത്വം മഹിമയായി കൊണ്ടുനടന്ന ബംഗാളി സഖാവിൻറെ നവോത്ഥാന മോൾ മതേതരത്വം സംരക്ഷിക്കാൻ മുസ്ലിം പയ്യനെ പ്രണയിച്ച് കെട്ടി. പേര് അങ്കിത. ചെറുക്കൻ അബ്ദുല്ലയും.. മതം കലക്കി കുടിച്ച വളർന്ന അബ്ദുള്ളക്ക് രണ്ടുവർഷം കഴിഞ്ഞപ്പോൾ വീണ്ടും കെട്ടണം എന്നായി. നവോത്ഥാന ഭാര്യ അതിന് എതിർത്തപ്പോൾ ചവിട്ടിക്കൂട്ടി നിലത്തിട്ടു ഉരച്ചു, ഇപ്പൊ മനസ്സിലായോ മതം പഠിച്ച വളർന്ന സുഡാപ്പിയും നവോത്ഥാനം കേട്ടുവളർന്ന സഖാത്തിയും ഒരിക്കലും തമ്മിൽ ചേരില്ല എന്ന്.” മലയാളത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു ഒരു ഫോട്ടോയ്‌ക്കൊപ്പമുള്ള വിവരണമാണിത്.

Surendhra Baabu എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 618 ഷെയറുകൾ ഉണ്ടായിരുന്നു.

Surendhra Baabu's Post
Surendhra Baabu’s Post

ഞങ്ങൾ കാണുമ്പോൾ അനിൽ കൃഷ്ണൻ എന്ന ഐഡിയിൽ നിന്നും 51 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Anilkrishnan's Post
Anil Krishnan’s Post

Babu Ayodhya എന്ന ഐഡിയിൽ നിന്നും 31 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Babu Ayodhya's Post
Babu Ayodhya’s Post

Fact Check/Verification

വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ  തിരഞ്ഞപ്പോൾ, ഇതേക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. ന്യൂസ് 18 മലയാളം മാർച്ച് 6,2023 ന് കൊടുത്ത റിപ്പോർട്ട് അനുസരിച്ച്, തന്റെ കാമുകനെ ആക്രമിച്ചുവെന്നാരോപിച്ച അനിഖ  വിക്രമൻ എന്ന  നടിയുടെ ചിത്രമാണിത്.

അനിഖ തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവെച്ച് സംഭവത്തെ കുറിച്ച് വിവരിച്ചത്. തന്റെ മുൻ കാമുകന്റെ പേര് അനൂപ് പിള്ള എന്നാണ് നടി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.

Screen grab of News 18 Kerala
Screen grab of News 18 Kerala

തനിക്ക് അനൂപിനെ ഇഷ്ടമായിരുന്നുവെന്നും എന്നാൽ അയാൾ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്നും അനിഖ  പറഞ്ഞതായി മാർച്ച് 6,2023 ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

Screen grab from Kerala Kaumudi report
Screen grab from Kerala Kaumudi report

ഈ റിപോർട്ടുകൾ അനിഖയുടെ ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം പോസ്റ്റുകളെ ആണ് ഉദ്ധരിക്കുന്നത്. ആ പോസ്റ്റുകൾ ഇപ്പോൾ നീക്കം ചെയാത്തതായാണ് കാണുന്നത്. അനിഖ ബംഗളൂരു പൊലീസിൽ പരാതി നൽകിയതായി 24 ന്യൂസ് മാർച്ച് 6,2023 ന് കൊടുത്ത റിപ്പോർട്ട്.

Screen grab of report appearing in news 24
Screen grab of report appearing in news 24

എന്നാൽ ഈ ആരോപണങ്ങളെല്ലാം അനൂപ് തള്ളിക്കളഞ്ഞതായി മാർച്ച് 24,2023ലെ കൈരളി ന്യൂസ് ഓൺലൈൻ റിപ്പോർട്ട്  പറയുന്നു. മദ്യലഹരിയിൽ അനിഖ തന്നെയാണ് ഉപദ്രവിച്ചതെന്ന് ഇയാൾ പറയുന്നു. തന്നെ കൂടാതെ മറ്റ് പുരുഷന്മാരുമായി അനിഖയ്ക്ക് ബന്ധമുണ്ടെന്ന് അനൂപ് പറയുന്നു.

ഈ കേസുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടിലും അനിഖയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പുരുഷന്റെ ടെ പേര് അനൂപ് പിള്ള എന്നാണ് നൽകിയിരിക്കുന്നത്. സാധാരണയായി ‘അനൂപ്’ എന്ന പേരും ‘പിള്ള’ എന്ന സമുദായ നാമവും  ഹിന്ദു മത വിശ്വാസികൾ ഉപയോഗിക്കുന്നതാണ്.  വൈറലായ പോസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ അനിഖ വിക്രമനെ ബന്ധപ്പെടാനും ശ്രമിച്ചു. അനിഖയുടെ ഉത്തരം വന്നാൽ ഈ റിപ്പോർട്ടിൽ അപ്ഡേറ്റ് ചെയ്യും.

ഇവിടെ വായിക്കുക:Fact Check:കേരളത്തിൽ നിന്നുള്ള ഈദ് മുബാറക് വീഡിയോയുടെ സ്രഷ്‌ടാക്കൾ ലൗ ജിഹാദ് ആരോപണം നിഷേധിക്കുന്നു

Conclusion

വൈറലായ പോസ്റ്റിൽ ആരോപിക്കുന്ന വർഗീയമായ അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ചിത്രങ്ങളിൽ കാണുന്ന പരിക്കേറ്റ പെൺകുട്ടിയുടെ പേര് വൈറലായ പോസ്റ്റിൽ ആരോപിക്കുന്ന വർഗീയമായ  അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  തെളിഞ്ഞു. ചിത്രങ്ങളിൽ കാണുന്ന പരിക്കേറ്റ പെൺകുട്ടിയുടെ പേര് അനിഖ വിക്രമൻ എന്നാണ്. വൈറലായ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത് പോലെ അങ്കിത എന്നല്ല. മാത്രമല്ല, അവരെ ആക്രമിച്ച ആൾ മുസ്‌ലിമുമല്ല.

Result: False

Sources
News report by News 18 Kerala on March 6,2023
News report by Kerala Kaumudi on March 6,2023
News report by 24 news on March 6,2023
News report by Kairali News online on March 24,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular