News
Fact Check: തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ചാണ്ടി ഉമ്മൻ ആർഎസ്എസ് ക്യാമ്പിൽ പോയോ?
Claim
പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കാവി ഷാളിട്ട് ചാണ്ടി ഉമ്മൻ ആർഎസ്എസ് പാളയത്തിൽ എന്ന പ്രചരണം. കോലീബി ബന്ധം പരസ്യമായിരിക്കും എന്നും ആരോപണം.

ഇവിടെ വായിക്കുക:Fact Check: മോദിയുടെ സ്വർണ്ണ പ്രതിമ സൗദിയിലേതല്ല
Fact
1991ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും ധാരണയുണ്ടാക്കിയെന്നായിരുന്നു എന്നതായിരുന്നു ആരോപണം. കെജി മാരാരുടെ ജീവചരിത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ കോലീബി സഖ്യത്തോടാണ് ഈ പോസ്റ്റിൽ വീഡിയോയിൽ കാണുന്ന ചാണ്ടി ഉമ്മൻ നടത്തുന്ന ചർച്ചയെ ഉപമിച്ചിരിക്കുന്നത്.
ഞങ്ങൾ വീഡിയോയെ കീ ഫ്രേമുകൾ ആക്കി. അതിൽ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ പുതുപ്പള്ളി ഇലക്ഷൻ ഫലം വന്ന സെപ്റ്റംബർ 8,2023ലെ വീഡിയോ ആണിതെന്ന് മനസ്സിലായി. ഇലക്ഷൻ ഫലം വന്ന ഉടനെ മണർകാട് ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മൻ ക്ഷേത്രം ഭാരവാഹികളെ കാണുന്നതാണ് വീഡിയോയിൽ. വീഡിയോയുടെ നീളം കൂടിയ പതിപ്പ് മാതൃഭൂമി ന്യൂസ് പ്രസീദ്ധീകരിച്ചിട്ടുണ്ട്.

തുടർന്നുള്ള തിരച്ചിലിൽ public.app എന്ന ന്യൂസ് ആപ്പിലും മണർകാട് ക്ഷേത്രം സെപ്റ്റംബർ 8,2023ന് സന്ദർശിച്ചതിന്റെ മറ്റൊരു വീഡിയോ കിട്ടി. ആ വീഡിയോയിൽ ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ള ചിലരെയൊക്കെ കാണാം. പോരെങ്കിൽ ചാണ്ടി ഉമ്മൻ ഈ വീഡിയോയിലും വൈറൽ വീഡിയോയിൽ എന്ന പോലെ കാവി ഷാൾ ആണ് ധരിച്ചിരിക്കുന്നത്. അതിൽ നിന്നും കാവി ഷാളിട്ട് ചാണ്ടി ഉമ്മൻ പോയത് ആർഎസ്എസ് പാളയത്തിൽ അല്ല മണർകാട് അമ്പലത്തിലാണ് എന്ന് വ്യക്തം.

Result: False
ഇവിടെ വായിക്കുക:Fact Check: രാജ്ഞിയെ ആർഎസ്എസുകാർ സല്യൂട്ട് ചെയ്യുന്ന എഡിറ്റഡാണ്
Sources
Youtube video by Mathrubhumi News on September 8,2023
Video by Public App on September 8,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.