Tuesday, April 30, 2024
Tuesday, April 30, 2024

HomeFact CheckViral Fact Check: സുരേഷ് ഗോപി മോദിക്ക് നൽകിയ തളിക ചെമ്പല്ല സ്വർണ്ണമാണെന്ന ഏഷ്യാനെറ്റ് ന്യൂസ്‌കാർഡ് വ്യാജം

 Fact Check: സുരേഷ് ഗോപി മോദിക്ക് നൽകിയ തളിക ചെമ്പല്ല സ്വർണ്ണമാണെന്ന ഏഷ്യാനെറ്റ് ന്യൂസ്‌കാർഡ് വ്യാജം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: “തളിക ചെമ്പല്ല, യഥാർത്ഥ സ്വർണ്ണം, മാതാവിന്റെ ചെമ്പ് കിരീട വിവാദത്തിന് പിന്നാലെ മോദിക്ക് നൽകിയത് ചെമ്പ് തളികയെന്ന ആരോപണത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി,” എന്ന് പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ കാർഡ്.
Fact: ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.

സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണ്ണത്തിന്റെ അളവിനെ കുറിച്ചൊരു വിവാദം ഉയർന്നിരുന്നു. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ അളവെത്രയെന്ന് അറിയണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്തെത്തിയതിനെ തുടർന്നാണ് വിവാദം ഉണ്ടായത്.

സ്വർണ്ണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണ്ണം പൂശി നൽകിയെന്ന് ആരോപണം ഉയർന്നുവന്നതിന് പിന്നാലെയാണ് കൗൺസിലറായ ലീല വർഗീസ് സ്വർണത്തിന്റെ അളവറിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ലൂർദ് ഇടവക പ്രതിനിധി യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

തുടർന്ന്, കിരീടത്തിലെ സ്വർണ്ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചതായി വാർത്ത ഉണ്ടായിരുന്നു. പള്ളി വികാരിയേയും ട്രസ്റ്റിയേയും കൈകാരന്മാരെയും ചേര്‍ത്തായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വർണ്ണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കുമെന്നും  വാർത്തകൾ പറഞ്ഞിരുന്നു.

തന്റെ ത്രാണിക്കനുസരിച്ചാണ് ലൂര്‍ദ് മാതാവിന് കിരീടം നല്‍കിയത് എന്ന വിശദീകരണവുമായി സുരേഷ് ഗോപിയും രംഗത്ത് എത്തി. തന്നെക്കാള്‍ അധികം നല്‍കുന്ന വിശ്വാസികള്‍ ഉണ്ടാകാം. കീരീടം സമര്‍പ്പിച്ചത് തന്റെ ആചാരമാണ്. മാതാവ് അത് സ്വീകരിക്കുമെന്നും വിശ്വാസികള്‍ക്ക് പ്രശ്‌നമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയ്ക്ക് വേണ്ടി കീരീടം പണിത ശില്‍പി അനു അനന്തന്റെ പ്രതികരണവും എത്തി. “സ്വര്‍ണ്ണകിരീടം ആയിരിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മറ്റൊന്നും നോക്കേണ്ടതില്ല. നല്ലൊരു തങ്കകിരീടം മാതാവിന് സമര്‍പ്പിക്കണം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. അളവോ കാര്യങ്ങളോ നോക്കരുത്. ഭംഗിയായിരിക്കണമെന്ന് പറഞ്ഞു. 17 ദിവസമെടുത്തു. കിരീടം പണിയാന്‍ സുരേഷ് ഗോപി കുറച്ച്‌ സ്വര്‍ണ്ണം തന്നിരുന്നു. ഞാനത് തൂക്കി നോക്കിയില്ല. ഉപയോഗിച്ച സ്വർണ്ണത്തിന്റെ ബാക്കി അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുക്കുകയായിരുന്നു. ഇതിന്റെ തൂക്കം അറിയേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു,” എന്നായിരുന്നു അനു അനന്തന്റെ വാക്കുകള്‍. 

ഈ പശ്ചാത്തലത്തിലാണ് നിലവിലെ പോസ്റ്റുകൾ.  “തളിക ചെമ്പല്ല, യഥാർത്ഥ സ്വർണ്ണം, മാതാവിന്റെ ചെമ്പ് കിരീട വിവാദത്തിന് പിന്നാലെ മോദിക്ക് നൽകിയത് ചെമ്പ് തളികയെന്ന ആരോപണത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി,” എന്ന തലക്കെട്ടിന് പുറമേ കാർഡിൽ, “തളിക മോദിയ്ക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചു,” എന്ന വരികളും ഉണ്ടായിരുന്നു. “ഒരു സങ്കിക്ക് മറ്റൊരു സങ്കിയുമേൽ സംശയം സ്വാഭാവികം അത് കൊണ്ടു തന്നെ എസ് പി ജി ഉദ്യോഗസ്ഥരെ കൊണ്ടു പരിശോധിപ്പിച്ചു തളിക സ്വർണമാണോയെന്ന് ജി ഉറപ്പ് വരുത്തി,” കാർഡിനൊപ്പമുള്ള വിവരണം പറയുന്നു. Sulfi A എന്ന ഫേസ്ബുക്ക് പ്രൊഫൈൽ പങ്ക് വെച്ച പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 18 ഷെയറുകൾ ഉണ്ടായിരുന്നു.

Sulfi A's Post
Sulfi As Post

ഈ ഐഡിയിലെ പോസ്റ്റിന് പുറമേ, മറ്റ് ധാരാളം പ്രൊഫൈലുകളും ഇതേ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

ഇവിടെ വായിക്കുക: Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്‌നാട്  സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം

Fact Check/Verification

ഞങ്ങൾ ഈ പ്രചരണത്തിന്റെ നിജസ്ഥിതി അറിയാൻ തീർച്ചയാക്കി. ആദ്യം ഞങ്ങൾ ഇത്തരം ഒരു ന്യൂസ് കാർഡ് വന്നിട്ടുണ്ടോ എന്നറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹം മാധ്യമ അക്കൗണ്ടുകൾ സേർച്ച് ചെയ്തു.

അപ്പോൾ, മാർച്ച് 5, 2024ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കിട്ടി. “സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിന്റെ സ്വർണ്ണത്തിന്റെ അളവിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം ചർച്ച വൈറലാവുന്നതിനിടയിലാണ് ഏഷ്യാനെറ്റിന്റെ പേരിൽ വ്യാജ പ്രചാരണം,” എന്നാണ് ന്യൂസ്‌കാർഡ് പറയുന്നത്. ആ കാർഡിൽ ഏഷ്യാനെറ്റ് ഇത് സംബന്ധിച്ച് കൊടുത്ത വാർത്തയുടെ ലിങ്കും ഉണ്ട്.

Facebook Post by Asianet News
Facebook Post by Asianet News

“ഏഷ്യാനെറ്റ് ന്യൂസിന്റേതെന്ന് തോന്നിപ്പിക്കുന്ന വാർത്തയെന്ന നിലയിലാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. ‘തളിക ചെമ്പല്ല, യഥാർത്ഥ സ്വർണ്ണം, മാതാവിന്റെ ചെമ്പ് കിരീട വിവാദത്തിന് പിന്നാലെ മോഡിക്ക് നൽകിയത് ചെമ്പ് തളികയെന്ന ആരോപണത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി’ എന്നാണ് ചിത്രത്തിലുള്ളത്. എന്നാൽ കിരീട വിവാദവുമായി ബന്ധപ്പെട്ട് ഇത്തരമൊരു വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയിട്ടില്ല,” ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത പറയുന്നു.

“നേരത്തെ ജനുവരി മാസം 16ാം തിയതി മകളുടെ വിവാഹത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് സുരേഷ് ഗോപി സ്വർണ്ണ തളിക നൽകുന്നതായുള്ള വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയിരുന്നു. ഈ വാർത്തയിലുപയോഗിച്ച ചിത്രമാണ് വ്യാജ ചിത്രം തയ്യാറാക്കാനായി ഉപയോഗിച്ചിട്ടുള്ളത്. വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും ഏഷ്യാനെറ്റ് ന്യൂസിന്റേതല്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്,” വാർത്ത തുടരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ജനുവരി 16,2024ൽ കൊടുത്ത റിപ്പോർട്ടിന്റെ ലിങ്കും വർത്തയ്‌ക്കൊപ്പം കൊടുത്തിട്ടുണ്ട്. അതിൽ ഇപ്പോൾ പ്രചരിക്കുന്ന കാർഡിനുള്ള തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചു എന്ന വാചകവും ഇപ്പോൾ പ്രചരിക്കുന്ന കാർഡിനുള്ള സ്വർണ്ണ തളികയുടെ പടവും ഉണ്ട്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ, ഈ വാർത്തയുടെ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കാർഡും ഞങ്ങൾക്ക് കിട്ടി.

Facebook Post by Asianet News
Facebook Post by Asianet News

ഇവിടെ വായിക്കുക:Fact Check: കെഎസ്‌യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ എന്ന ന്യൂസ്‌കാർഡ് വ്യാജം

Conclusion


തളിക ചെമ്പല്ല, യഥാർത്ഥ സ്വർണ്ണം, മാതാവിന്റെ ചെമ്പ് കിരീട വിവാദത്തിന് പിന്നാലെ മോദിക്ക് നൽകിയത് ചെമ്പ് തളികയെന്ന ആരോപണത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ കാർഡ് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Altered Media 

 ഇവിടെ വായിക്കുക: Fact Check: അമേരിക്കയുടെ ഒരു മന്ത്രിയെ ആക്രമിക്കുന്ന പാലസ്തീൻകാരനല്ല വീഡിയോയിൽ

Sources
Facebook Post by Asianet News on February 5,2024
Report by Asianet News on Febvruary 3,2024
Facebook Post by Asianet News on January 16,2024
Report by Asianet News on January 16,2024


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular