Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വരാൻ പോവുന്ന പാർലമെൻറ് തിരഞ്ഞെടുപ്പും അതിനു അനുബന്ധമായ പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച നിറഞ്ഞു നിന്നത്. ശോഭ സുരേന്ദ്രന്റെ പോസ്റ്റർ ഒട്ടിച്ചതിന് ഹോട്ടൽ അടിച്ചു തകർത്തുവെന്ന പ്രചരണം. കെ മുരളീധരൻ കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും മത്സരിച്ചപ്പോൾ ഉള്ള വീഡിയോ വർഗീയമായ ഉള്ളടക്കത്തോടെ ഷെയർ ചെയ്യുന്നത്. പുൽവാമ സംഭവത്തിന് ശേഷം പാക്കിസ്ഥാൻ കമ്പനി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഇലക്ട്രൽ ബോണ്ട് വാങ്ങി എന്ന ആരോപണം. പാലത്തായി കേസിലെ പ്രതി പി ജയരാജനുമായി നിൽക്കുന്നവെന്ന പേരിൽ പ്രചരിക്കുന്ന മോർഫ് ചെയ്ത ചിത്രം. പിണറായി വിജയൻ രാഹുൽ ഗാന്ധിയ്ക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചുവെന്ന പ്രചരണം. ഇതൊക്കെ കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന പ്രചാരണങ്ങളാണ്.
മദ്യപ സംഘമാണ് ഹോട്ടൽ തല്ലി പൊളിച്ചത് എന്നും സംഭവത്തിൽ രാഷ്ട്രീയം ഒന്നും ഉണ്ടായിരുന്നില്ല.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹബ് പവർ കമ്പനി ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയെന്നും ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് ഫണ്ട് നൽകിയെന്നുമുള്ള വൈറൽ വാദം തെറ്റാണ്.
ഇതിൽ നിന്നും ഈ പടം 2019ൽ ലോക്സഭയിലേക്ക് വടകരയിൽ നിന്നും മുരളീധരൻ മത്സരിച്ചപ്പോഴുള്ളതാണ് എന്ന് കണ്ടെത്തി. ആ തിരഞ്ഞെടുപ്പിൽ മുരളീധരൻ ജയിച്ച് എംപിയായി.
പച്ചക്കൊടി വീശുന്ന ആളുകളുടെ ഘോഷയാത്രയാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്. ഇത് പാക്കിസ്ഥാൻ്റെ ദേശീയ പതാകയാണെന്ന് സൂചന പോസ്റ്റുകൾ നൽകുന്നു. പാകിസ്ഥാൻ്റെ ദേശീയ പതാകയ്ക്ക് വെള്ള വരയുണ്ട്, എന്നാൽ വീഡിയോയിലുള്ളതിൽ അത് ഇല്ല. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ കൊടിയാണ് വിഡിയോയിൽ ഉള്ളത്.
പി ജയരാജനുൾപ്പെടുന്ന മറ്റൊരു ചിത്രത്തിൽ പാലത്തായി പീഡന കേസ് പ്രതിയുടെ ചിത്രം എഡിറ്റ് ചെയ്തു ചേർത്താണ് വൈറൽ ചിത്രം നിർമ്മിച്ചതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിനുണ്ടായ തിരിച്ചടിയെ കുറിച്ച്പി ണറായി വിജയൻ സംസാരിക്കുന്നവീഡിയോ എഡിറ്റ് ചെയ്താണ് രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് പിണറായി വിജയൻ ആവശ്യപ്പെടുന്നുവെന്ന് പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
December 2, 2024
Sabloo Thomas
June 6, 2024
Sabloo Thomas
April 13, 2024