”ചൈന അതിർത്തിയിൽ സന്നാഹം വർദ്ധിപ്പിച്ചതിനാൽ, ഒരു യുദ്ധ സാധ്യത മുൻകൂട്ടി കണ്ട്, ഇന്ത്യ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാൻ തുടങ്ങി. ഇത്തരം നിർണായക സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്തതാണ്,ഇപ്പോൾ കർഷകർ ചെയ്തത്. അവർ സൈനിക വാഹന വ്യൂഹം തടഞ്ഞു. പകുതി വാഹനങ്ങൾ പോകാൻ അനുവദിച്ചെങ്കിലും, പകുതി തടഞ്ഞ് വെച്ചിരിക്കുകയാണ്. അസ്വസ്ഥരായ സൈനിക ഉദ്യോഗസ്ഥർ, കർഷകരോട് അഭ്യർത്ഥിച്ചെങ്കിലും, ഒരു ഫലവും കാണുന്നില്ല,”എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നുണ്ട്.
Ajeesh Ajeesh എന്ന ഐഡിയിൽ നിന്നും ഒക്ടോബർ 8 നു പോസ്റ്റ് ചെയ്ത ഈസന്ദേശത്തോടൊപ്പം ഒരു വീഡിയോയും ഉണ്ട്. ഞങ്ങൾ പോസ്റ്റ് കാണുമ്പോൾ അത് ഷെയർ ചെയ്തിട്ട് നാലു മണിക്കൂർ മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിൽ തന്നെ അതിനു 63 റീഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Ajeesh Ajeesh’s post
Venuvnair Nair എന്ന ഐഡിയിൽ നിന്നും ഇതേ വീഡിയോയ്‌ക്കൊപ്പം അതേ ദിവസം പോസ്റ്റ് ചെയ്ത വിവരണത്തിന് ആറു മണിക്കൂറിനുള്ളിൽ കിട്ടിയത് 155 ഷെയറുകൾ ആണ്. ”ഇന്ന് ഇത് കണ്ടപ്പോൾ, എനിക്ക് അവരോടുള്ള ബഹുമാനം അവസാനിച്ചു, ഞാൻ മാത്രമല്ല, ഈ രാജ്യത്തെ ബുദ്ധിമാന്മാരും, വിദ്യാസമ്പന്നരും, പാവപ്പെട്ട തൊഴിലാളികളും, ഇവരുടെ പ്രവർത്തനങ്ങൾ കണ്ടു കഴിഞ്ഞാൽ, അവരെ കൂടുതൽ വെറുക്കുകയേ ഉള്ളൂ” ഫേസ്ബുക്കിൽ വൈറലാവുന്ന Venuvnair Nairന്റെ പോസ്റ്റിൽ പറയുന്നു.
Archived link of Venuvnair Nair’s post
Fact Check/Verification
ചില കീ വേർഡുകളുടെ സഹായത്തോടെ ഇൻറർനെറ്റിൽ സേർച്ച് ചെയ്തപ്പോൾ ദൃശ്യങ്ങൾ സെപ്റ്റംബർ 27ന് ഭാരത് ബന്ദിന്റെ സമയത്ത് ജലന്ധറിൽ നിന്നുള്ളതാണ് എന്ന് മനസിലായി. പഞ്ചാബി ചാനലായ പിറ്റിസി ന്യൂസ് അതിനെ കുറിച്ച് വാർത്ത കൊടുത്തിട്ടുണ്ട്.
രോഹിത് അഗർവാൾ എന്ന പ്രൊഫൈലും സെപ്റ്റംബർ 28ന് ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആ ട്വീറ്റ് ഇങ്ങനെ പറയുന്നു: സമരം ചെയ്യുന്ന കർഷകർ ADGPIയുടെ വാഹനം തടയുന്നു. ഇത് ഇന്ത്യൻ സൈന്യമാണോ അതോ പാകിസ്ഥാനിൽ നിന്ന് വന്ന വന്ന സൈന്യമാണോ എന്ന് ഞങ്ങൾ പരിശോധിക്കുന്നുവെന്ന് പറയാൻ ഒരു പ്രതിഷേധക്കാരൻ മുതിർന്നു. എന്തൊരു വലിയ നാണക്കേടാണ് ഇത്. ഇത് ഇവർ എപ്പോൾ മതിയാകും?”
അന്ന് സൈനിക വാഹന വ്യൂഹം 20 മിനിറ്റോളം കർഷകർ തടഞ്ഞുവെന്നു പിറ്റിസി റിപ്പോർട്ടർ പത്രാസ് മസീഹ് പീറ്റർ ഞങ്ങളോട് പറഞ്ഞു.
സൈനിക വാഹനവ്യൂഹം ചൈന അതിർത്തിയിലേക്ക് പോവുകയായിരുന്നുവെന്ന അവകാശവാദവും തെറ്റാണ് എന്ന് മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഡസനോളം ആർമി ട്രക്കുകളും ജീപ്പുകളുമായി വാഹനവ്യൂഹം ഹരിയാനയിലെ റോഹ്ത്തക്കിലേക്ക് പോവുകയായിരുന്നുവെന്നു ട്രിബ്യുൺ റിപ്പോർട്ട് ചെയ്യുന്നു.
വായിക്കാം: പ്രിയങ്ക ഗാന്ധി കോൺഗ്രസ് ചിഹ്നം തൂത്തുവാരുന്ന വീഡിയോ എഡിറ്റഡ് ആണ്
Conclusion
സമരക്കാർ തടഞ്ഞ വാഹനം ചൈനീസ് അതിർത്തിയിലേക്ക് പോവുകയിരുന്നില്ല. അത് പോയിരുന്നത് ഹരിയാനയിലെ റോഹ്ത്തക്കിലേക്ക് ആണ് എന്നാണ് മാധ്യമ റിപോർട്ടുകൾ പറയുന്നു. കർഷകർ സൈനിക വാഹനം തടഞ്ഞത് ഒക്ടോബർ 8 ന് അല്ല. സംഭവം നടന്നത് സെപ്റ്റംബർ 27 ന് ഭാരത് ബന്ദിന്റെ അന്നാണ്.
Result: Misplaced Context
Our Sources
Telephone conversation with PTC News Reporter Patras Masih Peter
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.