Claim: ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ സംഘപരിവാറുകാര്‍ ആക്രമണം നടത്തുന്നു.
Fact: തെലങ്കാനയിലെ സ്‌കൂളില്‍ വസ്ത്രധാരണത്തെ കുറിച്ചുള്ള തർക്കത്തെ തുടർന്നുണ്ടായ നടന്ന ആക്രമണം.
ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണം എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
“ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷങ്ങൾ. പാടില്ല. ക്രിസ്തുമസ്സിന്റ അന്ന് ശ്രീ രാമ ജയന്തി ആഘോഷിക്കണം എന്ന് അവിടത്തെ സങ്കി. ഇങ്ങ് കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കണമെന്ന്. എങ്ങനെയുണ്ട്. കോമഡി,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക: Fact Check: 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമി വിഗ്രഹമാണോ ഇത്?
Fact Check/Verification
വൈറലായ വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, 2024 ഏപ്രില്‍ 18ന് എന്‍ഡിടിവി നല്‍കിയ റിപ്പോർട്ട് കിട്ടി.
“21 ദിവസത്തെ ഹനുമാന്‍ ദീക്ഷ ആചാരത്തിന്റെ ഭാഗമായാണ് കാവി വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിഫോം ധരിക്കാത്ത കുട്ടികളോട് രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവരാന്‍ മലയാളിയായ പ്രിന്‍സിപ്പാള്‍ ജയ്‌മോന്‍ ജോസഫ് ആവശ്യപ്പെട്ടുവെന്നും തുടർന്ന്, ഹിന്ദു വസ്ത്രം ധരിക്കാന്‍ സ്‌കൂള്‍ ആധികൃതര്‍ അനുവദിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നുവെന്നും. ഇതാണ് ആക്രമണത്തിന് പ്രകോപനം,” എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലുള്ള കണ്ണേപ്പള്ളിയിലുള്ള ദി ബ്ലസ്ഡ് മദര്‍തെരേസ ഹൈസ്‌കൂളില്‍ നടന്ന സംഭവമാണ് ഇതെന്ന് വൈറൽ വീഡിയോയിലെ ദൃശ്യങ്ങളുള്ള ഈ റിപ്പോർട്ട് പറയുന്നു.

2024 ഏപ്രില്‍ 18ന്, ഇന്ത്യൻ എക്‌സ്പ്രസിന്റെ യൂട്യൂബ് ചാനലിലെ റിപ്പോർട്ട് പ്രകാരം, “തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിൽ മിഷനറി സഭ നടത്തുന്ന സ്‌കൂളിൽ, കാവി നിറത്തിലുള്ള മതപരമായ വസ്ത്രം ധരിച്ച ചില വിദ്യാർത്ഥികളോട് മാതാപിതാക്കളോട് വരണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്ന് പറഞ്ഞതിനെ തുടർന്ന് മറ്റൊരു സമുദായത്തിൽപ്പെട്ട ഒരു സംഘം ഗ്രാമവാസികൾ ചൊവ്വാഴ്ച നശിപ്പിച്ചു,” എന്ന് പറയുന്നു.

എന്നാൽ ചത്തീസ്ഘട്ടിൽ ചില ഗ്രാമങ്ങളില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ വിലക്കികൊണ്ട് ഹിന്ദു സംഘടനകളുടെ ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Conclusion
വൈറല്‍ വീഡിയോ, ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണത്തിന്റേതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. തെലങ്കാനയിലെ മഞ്ചീരിയല്‍ ജില്ലയിലുള്ള കണ്ണേപ്പള്ളിയിലുള്ള ദി ബ്ലസ്ഡ് മദര്‍തെരേസ ഹൈസ്‌കൂളില്‍ നടന്ന സംഭവമാണ് വൈറൽ വീഡിയോ.
Result: Missing Context
Sources
News Report by NDTV on April 18,2024
YouTube Video by Indian Express on April 18,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.