Claim
ചന്ദ്രയാൻ അയച്ച ചന്ദ്രന്റെ ചിത്രങ്ങൾ എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: ഈ നീരാളിയുടെ വീഡിയോ അനിമേഷനാണ്
Fact
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി വിഭജിച്ചു. എന്നിട്ട്, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ രണ്ടു ദൃശ്യങ്ങൾ ഒരുമിച്ച് എഡിറ്റ് ചെയ്തു നിർമിച്ചതാണ് വീഡിയോ എന്ന് മനസ്സിലായി.
ചന്ദ്രയാൻ അയച്ച ചന്ദ്രന്റെത് എന്ന പേരിലുള്ള ആദ്യ ദൃശ്യം
റിവേഴ്‌സ് ഇമേജ് സെർച്ചിൽ 2022 ഫെബ്രുവരി 19-ന് പെർസെവറൻസ് റോവറിന്റെ ഒരു ഫോട്ടോ എക്‌സിൽ (മുൻപ് ട്വീറ്റർ) നാസ ആസ്‌ട്രോബയോളജിയുടെ ഔദ്യോഗിക ഹാൻഡിൽ അപ്‌ലോഡ് ചെയ്‌തത് ഞങ്ങൾ കണ്ടു. പെർസെവറൻസ് ചൊവ്വയിൽ ഇറങ്ങിയതിന്റെ ഒരു വർഷം തികയുന്നതിനെ അനുസ്മരിച്ചു കൊണ്ടാണ് പോസ്റ്റ്.

നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ ഔദ്യോഗിക ചാനൽ 2021 ഡിസംബർ 29-ന് അപ്‌ലോഡ് ചെയ്‌ത ‘നാസയുടെ പെർസെവറൻസ് മാർസ് റോവർ നാഴികക്കല്ലുകൾ – 2021 ഇയർ ഇൻ റിവ്യൂ’ എന്ന പേരിൽ ഒരു വീഡിയോയും ഞങ്ങൾ കണ്ടെത്തി. അതിന്റെ 0.33 മിനിറ്റിൽ ഈ ദൃശ്യം ഉണ്ടായിരുന്നു.

ചന്ദ്രന്റെത് എന്ന പേരിലുള്ള രണ്ടാം ദൃശ്യം
ചില ദൃശ്യങ്ങളുടെ റിവേഴ്സ് ഇമേജ് സെർച്ച്, നാസയുടെ പെർസെവറൻസ് മാർസ് റോവറിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ഫെബ്രുവരി 15,2023 ൽ പങ്കിട്ട ഒരു പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. റോവർ ചൊവ്വയിൽ നിക്ഷേപിച്ച 10 സാമ്പിൾ ട്യൂബുകളുടെ ഫോട്ടോയായിരുന്നു പോസ്റ്റ്.

ഇതേ വീഡിയോ നാസയുടെ ഫെബ്രുവരി 14,2023 ന് ഔദ്യോഗിക വെബ്‌സൈറ്റും പ്രസീദ്ധീകരിച്ചിട്ടുണ്ട്. നാസയുടെ പെർസെവറൻസ് മാർസ് റോവർ പ്രസിദ്ധീകരിച്ച ചൊവ്വയുടെ ചിത്രങ്ങളാണിത് എന്ന് അതിൽ നിന്നെല്ലാം മനസ്സിലായി.

Result: False
ഇവിടെ വായിക്കുക:Fact Check: വാട്ട്സ്ആപ്പ് ഉപഭോക്തക്കൾക്കുള്ള കേരള പോലീസ് നിർദ്ദേശമല്ല വീഡിയോയിൽ
Sources
Tweet by NASA Astrobiology on February 19, 2022
Youtube video by NASA Jet Propulsion Laboratory on December 29,2021
Tweet by NASA’s Perseverance Mars Rover on February 15,2023
Photo in the Official website of NASA on February 14,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.