Claim
ദേശീയ പാതയുടെ കാസർഗോഡ് റീച്ച് എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “നടപ്പാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി സർക്കാർ ഇട്ടിട്ട് പോയതും UDF ഉം BJP യും ഒരേ ശബ്ദത്തിൽ നടത്താൻ കഴിയില്ലെന്ന് പിണറായിയെ വെല്ലുവിളിക്കുകയും ചെയ്ത ദേശീയ പാത. 2025 ൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ പാത ഇങ്ങനെ സൂപ്പറാകും. ആദ്യം പണിപൂർത്തിയായ കാസർഗോഡ് റീച്ചിലെ ദൃശ്യം,” എന്ന വിവരണത്തോടെ ഫോട്ടോയോടൊപ്പമാണ് ഈ പോസ്റ്റ്.
ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904) ഒരാൾ സന്ദേശം അയച്ചു.

ഇവിടെ വായിക്കുക:Fact Check: പ്രയാഗ്‌രാജ് പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതുകൊണ്ടല്ല
Fact
ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഏരിയല്‍ ട്രാവലര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിൽ മെയ് 7 ,2023ൽ പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു. ഗോൾഡൻ ടോണിൽ ഉള്ള വീഡിയോ ആണത്. ഇതേ ലൈറ്റിലാണ് ഫോട്ടോയും. ഇതിൽ നിന്നും വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട് ആണ് പോസ്റ്റിലുള്ളത് എന്ന് വ്യക്തം. ബാംഗ്ലൂർ-മൈസൂർ എക്‌സ്പ്രസ്സ് വേയുടെ വീഡിയോ ആണിത് എന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്.

മാർച്ച് 12,2023ൽ ബാംഗ്ലൂര്‍- മൈസൂര്‍ എക്‌സ്പ്രസ്സ് വേ പത്തു വരി പാതയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് പാത ഉദ്‌ഘാടനം ചെയ്യുമെന്നുമുള്ള റിപ്പോർട്ട് ടെലിഗ്രാഫ് പത്രം പിടിഐയെ ഉദ്ധരിച്ച് കൊടുത്തിട്ടുണ്ട്. അതിൽ കാണുന്നതും സമാനമായ ഒരു പാതയാണ്.

ഇവിടെ വായിക്കുക: Fact Check: ഒഡീഷ ട്രെയിൻ അപകടത്തിലെ പ്രതിയെ സിബിഐ ചോദ്യം ചെയ്യുന്ന വീഡിയോ അല്ലിത്
Droneman എന്ന യൂട്യൂബ് ചാനൽ ജനുവരി 28,2023ൽ ബാംഗ്ലൂര്‍- മൈസൂര്‍ എക്‌സ്പ്രസ്സ് വേ നിർമ്മാണ ഘട്ടത്തിലെ വീഡിയോയിൽ ഇപ്പോൾ പ്രചരിക്കുന്നതിന് സമാനമായ ദൃശ്യങ്ങൾ കാണാം. ഇതിൽ നിന്നെല്ലാം വിഡിയോയിൽ ഉള്ളത് കേരളത്തിലെ കാസർഗോഡിൽ നിന്നുള്ള ചിത്രമല്ലെന്ന് വ്യക്തം.

Youtube video by Droneman
Result: False
ഇവിടെ വായിക്കുക:Fact Check: നായ വനിതയെ കടിക്കുന്ന ദൃശ്യം കോവളത്ത് നിന്നല്ല
Sources
Instagram post by aerialtraveller on May 7,2023
Newsreport by Telegraph on March 12,2023
Youtube video by Droneman on January 28,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.