Sunday, April 28, 2024
Sunday, April 28, 2024

HomeFact CheckViralകാറിന്റെ ക്യാമറയിൽ പതിഞ്ഞ ഭൂകമ്പത്തിന്റെ  വീഡിയോ ജപ്പാനിൽ നിന്നുള്ളത് 

കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഭൂകമ്പത്തിന്റെ  വീഡിയോ ജപ്പാനിൽ നിന്നുള്ളത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

തുർക്കിയിലെ ഭൂകമ്പ സമയത്ത്  റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞതാണ് ഈ ദൃശ്യങ്ങൾ എന്ന വിവരണത്തോടൊപ്പം ഒരു വീഡിയോ വൈറലാവുന്നുണ്ട്. അതിൽ റോഡിൽ നിൽക്കുന്ന ചില വാഹനങ്ങൾ ശക്തമായി കുലുങ്ങുന്നത് കാണാം. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 11,000 പേർ മരിച്ചു. ഈ ഭൂകമ്പത്തിന്റെ ഭയാനകമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ സാഹചര്യത്തിലാണ്, തുർക്കിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഈ വീഡിയോ വൈറലായത്. 

ഞങ്ങൾ കാണും വരെ Çj Mödïmålàyîl എന്ന ഐഡി യിൽ നിന്നും 159 പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

 Çj Mödïmålàyîl ‘s Post

Noushad Tanur എന്ന ഐഡിയിൽ നിന്നും 98 പേർ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിരുന്നു.

Noushad Tanur ‘s Post

Mansoor Mubarak എന്ന ഐഡിയിൽ നിന്നും 32 പേർ വീഡിയോ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിരുന്നു.

Mansoor Mubarak s Post

Fact Check/Verification


Yandex സെർച്ച് എഞ്ചിനിൽ വീഡിയോയുടെ കീഫ്രെയിം ഉപയോഗിച്ച്  തിരഞ്ഞപ്പോൾ, VID CLIPS  എന്ന് പേരുള്ള ഒരു YouTube ചാനലിൽ ഞങ്ങൾ വീഡിയോ കണ്ടെത്തി. 2022 മെയ് 5-ന് ഈ ചാനലിൽ പങ്കിട്ട വീഡിയോയ്ക്ക്  23 മിനിറ്റ് ദൈർഘ്യമുണ്ട്. അതിൽ തുടക്കത്തിൽ തന്നെ വൈറൽ വീഡിയോ ഭാഗമുണ്ട്. വീഡിയോ പഴയതാണെന്ന് ഇതിൽ നിന്നും മനസ്സിലായി.

Courtesy: YouTube/VIDCLIPS

യൂട്യൂബ് വീഡിയോയ്‌ക്കൊപ്പം നൽകിയ വിവരണമനുസരിച്ച്, ഈ വീഡിയോ 2011 ൽ ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിന്റേതാണ്. ടൈംസ്റ്റാമ്പുകളും (തീയതിയും സമയവും) ലൊക്കേഷൻ കോർഡിനേറ്റുകളും ഈ വീഡിയോയിൽ കാണാം. അത് വൈറൽ വീഡിയോയിൽ വെട്ടിമാറ്റിയിട്ടുണ്ട്.

ടൈംസ്റ്റാമ്പ് അനുസരിച്ച്, ഈ വീഡിയോ 2011 മാർച്ച് 11 ന് ഉള്ളതാണ്. വീഡിയോയിൽ നൽകിയിരിക്കുന്ന ലൊക്കേഷൻ കോർഡിനേറ്റുകൾ ഞങ്ങൾ ഗൂഗിൾ മാപ്പിൽ തിരഞ്ഞു. അപ്പോൾ  ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ സുമിദ സിറ്റി എന്നൊരു സ്ഥലം കണ്ടെത്തി.

ഈ സ്ഥലത്ത്, വൈറലായ വീഡിയോയിൽ കാണുന്ന ഗ്ലാസ് ജനാലകളുള്ള കെട്ടിടത്തിന് സമാനമായി റോഡിന്റെ വശത്ത് ഒരു ബഹുനില കെട്ടിടം ഞങ്ങൾ കണ്ടു. കുറച്ചുകൂടി അന്വേഷിച്ചപ്പോൾ ഈ കെട്ടിടം ജാപ്പനീസ് കമ്പനിയായ “ലയൺ കോർപ്പറേഷന്റെ”താണെന്ന് കണ്ടെത്തി.

ഗൂഗിൾ മാപ്പിൽ, 2012ൽ എടുത്ത ഈ കെട്ടിടത്തിന്റെ ഫോട്ടോഗ്രാഫുകൾ (തെരുവ് കാഴ്ച) ഞങ്ങൾ കണ്ടെത്തി.അവ വൈറലായ വീഡിയോയുമായി ഒത്തുനോക്കിയതോടെ രണ്ടിടവും ഒന്നു തന്നെയാണെന്ന് വ്യക്തമായി. ഒരേ കെട്ടിടവും റോഡും തെരുവുവിളക്കുകളും രണ്ടിലും കാണാം. ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ളതാണ് വീഡിയോയെന്ന് ഇതിൽ നിന്നും  വ്യക്തമായി.

Courtesy: Google Street View

2011 മാർച്ച് 11 ന് ജപ്പാനിൽ  ഭൂകമ്പവും തുടർന്ന് സുനാമിയും ഉണ്ടായതായുള്ള റിപ്പോർട്ടുകളും ഞങ്ങൾക്ക് കിട്ടി. 8.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തിലും സുനാമിയിലും ജപ്പാനിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു.

വായിക്കാം: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെതല്ല ഈ ചിത്രങ്ങൾ

Conclusion

ഭൂചല സമയത്ത്  റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഈ വീഡിയോയ്ക്ക് തുർക്കിയിലെ ഭൂകമ്പവുമായി ഒരു ബന്ധവുമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. വർഷങ്ങളുടെ പഴക്കമുള്ള വീഡിയോ ജപ്പാനിൽ നിന്നുള്ളതാണ്.

Result: False

Our Sources
YouTube Video, uploaded on May 5, 2022
Google Maps

(ഈ ഫോട്ടോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ  ഉർദു ടീമിലെ മുഹമ്മദ് സക്കറിയയാണ്  ആണ്. അത് ഇവിടെ വായിക്കാം)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular