Friday, March 29, 2024
Friday, March 29, 2024

HomeFact CheckViralമാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്റെ അഭിപ്രായമുള്ള റിപ്പോർട്ടർ ടിവി ന്യൂസ്‌കാർഡ്  വ്യാജം 

മാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്റെ അഭിപ്രായമുള്ള റിപ്പോർട്ടർ ടിവി ന്യൂസ്‌കാർഡ്  വ്യാജം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

മാളികപ്പുറം സിനിമയുടെ കഥ ചുരുക്കത്തിൽ ഇങ്ങനെ വിവരിക്കാം: ”കല്ലു “എന്ന പെൺകുട്ടിയുടെ ശബരിമലയിൽ പോകണമെന്നും അയ്യപ്പനെ കാണണം എന്നുമുള്ള ആഗ്രഹവും അതിനായി അവൾ നടത്തുന്ന യാത്രയുമാണ്.” അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകൻ ആയ ചിത്രമാണ് മാളികപ്പുറം.

ഈ  സിനിമയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ ഒരു പരാമർശത്തിന്റെ  റിപ്പോർട്ടർ ടിവി ലോഗോയും പേരുമുള്ള ഒരു ന്യൂസ്‌കാർഡ് പ്രചരിക്കുന്നുണ്ട്

“ആർത്തവമുള്ള സ്ത്രീകൾക്കും പുലവാലായ്മ ഉള്ളവർക്കും മാളികപ്പുറം സിനിമ കാണാം. സ്ക്രീനിലെ അയ്യപ്പന് അയിത്തമില്ല…” കെ സുരേന്ദ്രന്റെ പേരിലുള്ള ന്യൂസ്‌കാർഡിലുള്ളത്  ഈ വാചകമാണ്.

യുവതികളുടെ ശബരിമല പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെ തുടർന്ന്, ആർത്തവമുള്ള സ്ത്രീകളുടെ ശബരിമല പ്രവേശനത്തിനെതിരെ ശക്തമായ നിലപാട് എടുത്തവരാണ് കെ സുരേന്ദ്രനും ബിജെപിയും. ഈ പശ്ചാത്തലത്തിലാണ് ഈ പ്രചരണം.

Lijo Lijo എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ന്യൂസ്‌കാർഡ് ഞങ്ങൾ കാണും വരെ 21 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Lijo Lijo ‘s Post

ഞങ്ങൾ കാണും വരെ,രമേശൻ ഡി കെ എന്ന ഐഡിയിൽ നിന്നും 15 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

രമേശൻ ഡി കെ ‘s Post

Rajendran Makkal എന്ന ഐഡി ഞങ്ങൾ സഖാക്കൾ എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റ്  12 പേർ വീണ്ടും ഷെയർ ചെയ്തു.

Rajendran Makkal ‘s Post

Fact Check/Verification

മാളികപ്പുറം  സിനിമയെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ നിജസ്ഥിതി അറിയാൻ  റിപ്പോർട്ടർ ഓൺലൈൻ പതിപ്പ് ഞങ്ങൾ പരിശോധിച്ചു നോക്കി. അത്തരം  ഒരു വാർത്ത അതിൽ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന്   ഞങ്ങൾ കെ സുരേന്ദ്രന്റെ മീഡിയ സെക്രട്ടറി എം സുവര്ണപ്രസാദിനെ ബന്ധപ്പെട്ടു.  “മാളികപ്പുറം  സിനിമയെ പറ്റി അത്തരം ഒരു പ്രസ്താവന സുരേന്ദ്രൻ നടത്തിയിട്ടില്ല,” എന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ വ്യക്തതയ്ക്കായി റിപ്പോർട്ടർ ചാനലിന്റെ സോഷ്യൽ മീഡിയ എഡിറ്റർ നിധിൻ ചന്ദ്രൻ  റിപ്പോർട്ടർ ചാനലിന്റെ സോഷ്യൽ മീഡിയ ഡെസ്കിലെ ആൽബിൻ എം യു എന്നിവരുമായി ഞങ്ങൾ സംസാരിച്ചു. വാർത്തയുടെ തലക്കെട്ട് നൽകിയിരിക്കുന്ന ഫോണ്ട് റിപ്പോർട്ടർ ടിവിയുടേതല്ലെന്നും അതിൽ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോ ജനം ടിവിയുടെ വാട്ടർ മാർക്കുള്ള ഫോട്ടോ ആണ് എന്നും അവർ വ്യക്തമാക്കി.

 മാളികപ്പുറം സിനിമയെ കുറിച്ചുള്ള റിപ്പോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡ് വ്യാജമാണ് എന്ന് ഇതിൽ നിന്നും മനസിലായി.


വായിക്കുക:Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം വ്യാജം

Conclusion

  മാളികപ്പുറം  സിനിമയെ കുറിച്ചുള്ള കെ  സുരേന്ദ്രന്റെ പ്രസ്താവനയുടെ  റിപ്പോർട്ടർ ടിവി ന്യൂസ്‌കാർഡ്  വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Altered Photo


Our Sources


Telephone conversation with M Suvaranaprasad, media secretary to K Surendran

Telephone conversation with Nidhin Chandran Social media editor Reporter TV

Telephone conversation with Albin M U, social media team, Reporter TV


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular