Thursday, May 2, 2024
Thursday, May 2, 2024

HomeFact CheckViralFact Check: ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ; ചിത്രത്തിന്റെ വസ്തുത ഇതാണ് 

Fact Check: ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ; ചിത്രത്തിന്റെ വസ്തുത ഇതാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: പിറന്നാള്‍ ആഘോഷത്തിന് ദുബായില്‍ കൊണ്ടുപോവാത്ത ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ.
Fact: ചിത്രത്തിലുള്ളത് മറ്റൊരു ഭാര്യയും ഭർത്താവുമാണ്.

“പിറന്നാളിന് ദുബായില്‍ കൊണ്ടുപോയില്ല, ഭാര്യയുടെ ഇടിയേറ്റ് ഭര്‍ത്താവ് മരിച്ചു” എന്ന അടികുറിപ്പോടെ ഒരു ചിത്രം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു പത്ര വാർത്തയുടെ ചിത്രത്തിനൊപ്പമാണ് ഈ ചിത്രം പ്രചരിക്കുന്നത്.

“റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന നിഖിൽ ഖന്ന(36) ആണു ഭാര്യ രേണുകയുടെ ഇടി കൊണ്ട് മരിച്ചത്,” എന്നാണ് പത്ര കട്ടിങ്ങിൽ കാണുന്ന റിപ്പോർട്ട്. 

 ” സെപ്റ്റംബര്‍ 18ന് പിറന്നാള്‍ ആഘോഷത്തിന് ഭര്‍ത്താവ് ദുബായില്‍ കൊണ്ടുപോകുമെന്ന് രേണുക പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നടന്നില്ല, നവംബര്‍ അഞ്ചിന് വിവാഹ വാര്‍ഷിക ദിനത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച സമ്മാനവും കിട്ടിയില്ല. പിന്നീട് സുഹൃത്തിന്റെ പിറന്നാളാഘോഷത്തിന് ഡല്‍ഹിയില്‍ പോകാന്‍ അനുവാദം കൊടുത്തതുമില്ല. ഇതേ തുടര്‍ന്നാണ് പ്രകോപിതയായ രേണുക നിഖിലിനെ ഇടിച്ചത്. മൂക്കിന് ഇടിയേറ്റ് നിഖില്‍ തല്‍ക്ഷണം മരിച്ചു, ” എന്നാണ് ഒപ്പം കൊടുത്തിട്ടുള്ള പത്ര കട്ടിങ്ങിൽ കാണുന്നത്. പൂനെയില്‍ നടന്ന സംഭവമാണിത് എന്നും പത്രകട്ടിങ്ങിൽ കാണുന്ന വാർത്തയിലുണ്ട്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചോ?

Fact Check/Verification

ഞങ്ങൾ മലയാളത്തിൽ  ഒരു കീവേർഡ് സെർച്ച് നടത്തിയപ്പോൾ, വൈറൽ പോസ്റ്റിലുള്ള സമാനമായ തലക്കെട്ടിൽ മനോരമ ഓൺലൈൻ നവംബർ 26,2023 ൽ വാർത്ത കൊടുത്തതായി കണ്ടെത്തി. വൈറൽ വിഡിയോയിലുള്ളതിന് സമാനമായ വിവരണമാണ് മനോരമ ഓൺലൈൻ വാർത്തയിൽ ഉള്ളത്.

Report by  Manoramaonline
Report by  Manoramaonline 

അത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ ഇംഗ്ലീഷ് ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ഹിന്ദുസ്ഥാൻ ടൈംസ്, മനോരമയിൽ കൊടുത്തതിന് സമാനമായ ചിത്രത്തോടെ ഈ വാർത്ത കൊടുത്തിട്ടുണ്ട് എന്ന് മനസ്സിലായി.

Report by Hindustan Times
Report by Hindustan Times

ദൈനിക് ഭാസ്‌കറും മനോരമയും ഹിന്ദുസ്ഥാൻ ടൈംസും കൊടുത്ത സമാനമായ ചിത്രത്തിനൊപ്പം ഈ വാർത്ത കൊടുത്തിട്ടുണ്ട്.

Report by Dainik Bhaskar
Report by Dainik Bhaskar 

തുടര്‍ന്ന് ഞങ്ങള്‍ പ്രചരിക്കുന്ന ചിത്രത്തെ പറ്റി അന്വേഷിച്ചു. അപ്പോൾ M4Marry എന്ന സൈറ്റിൽ ഇപ്പോൾ പ്രചരിക്കുന്ന ദമ്പതികളെ കണ്ടെത്തി. അവരുടെ സക്‌സസ് സ്റ്റോറീസ് എന്ന വിഭാഗത്തിൽ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച്, പ്രെറ്റി, അലൻ എന്നീ ദമ്പതികളാണ് ചിത്രത്തിലുള്ളത്. അവരുടെ വിവാഹം കഴിഞ്ഞത് 2023 മേയിലാണ് എന്നും വെബ്‌സൈറ്റിൽ പറയുന്നു.

Courtesy: M4Marry Website
Courtesy: M4Marry Website

എന്നാൽ M4Marry വെബ്‌സൈറ്റിൽ ഈ ദമ്പതികളെ തിറിച്ചറിയാനുള്ള, അവരുടെ സ്ഥലം, മേൽവിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങി മറ്റൊരു വിവരവും കൊടുത്തിട്ടില്ല.അത് കൊണ്ട് ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോയെ കുറിച്ച് കൂടുതൽ ഒന്നും കണ്ടെത്താനായില്ല. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ M4Marryയ്ക്ക് ഈമെയിൽ ചെയ്തിട്ടുണ്ട്. അവരുടെ പ്രതികരണം വന്നാൽ ലേഖനം അപ്‌ഡേറ്റ് ചെയ്യാം.

ഇവിടെ വായിക്കുക: Fact Check: മുരളീധരന്റെ പ്രചരണത്തിന്റെ വീഡിയോ 2019ലേത് 

Conclusion

പിറന്നാള്‍ ആഘോഷത്തിന് ദുബായില്‍ കൊണ്ടുപോവാത്ത ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ എന്ന വാര്‍ത്തയോടൊപ്പം പ്രചരിപ്പിക്കുന്നത് മറ്റൊരു ഭാര്യയുടെയും ഭർത്താവിന്റേയും പടമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Partly False 

ഇവിടെ വായിക്കുക: Fact Check പാക്ക് പവർ കമ്പനി ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയില്ല, ഞങ്ങളുടെ ഗ്രൗണ്ട് റിപ്പോർട്ട് പറയുന്നതിങ്ങനെ

Sources
Report by Manoramaonline on November 26,2023

Report by Hindustan Times on November 26,2023
Report by Dainik Bhaskar on Novermber 26,2023
M4Marry Website


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular