Monday, July 1, 2024
Monday, July 1, 2024

HomeFact CheckViralFact Check: രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിൽ ചേർന്നോ?

Fact Check: രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിൽ ചേർന്നോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
 രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക്.
Fact
വഡോദരയിൽ ജയിച്ച  ബിജെപിയുടെ ഹേമാംഗ് ജോഷിയാണ് ഫോട്ടോയിൽ. 

 “രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക്,” എന്ന് അവകാശവാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.   

ചുവപ്പിന്റെ പോരാളികൾ's post/
ചുവപ്പിന്റെ പോരാളികൾ’s post/ Archived link

ഇവിടെ വായിക്കുക:Fact Check: സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾക്ക് സുരേഷ് ഗോപി വിജയത്തിന് നന്ദി പറഞ്ഞോ?

Fact Check/Verification

ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ,ജൂൺ 4,2024ൽ ഇന്ത്യൻ എക്സ്പ്രസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പടം കിട്ടി. ബിജെപി എന്ന് എഴുതിയ, താമരയുടെ പടമുള്ള, കാവി ഷോൾ ധരിച്ച ,താടിയുള്ള ഒരാളെ, രണ്ടു പേർ അഭിനന്ദിക്കുന്നത് കാട്ടുന്ന, ഇപ്പോൾ പ്രചരിക്കുന്ന പടം അതിൽ കണ്ടെത്തി.

“വഡോദരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജഷ്പാൽ സിംഗ് പധ്യാർ ബിജെപിയുടെ ഹേമാംഗ് ജോഷിക്കൊപ്പം വഡോദര പോളിംഗ് സ്റ്റേഷനിൽ. കോൺഗ്രസ് പരാജയം സമ്മതിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും 54,2084 വോട്ടുകളുടെ ലീഡ് നേടിയ ബിജെപി സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്ന വഡോദര സിറ്റി കോൺഗ്രസ് പ്രസിഡൻ്റ് രുത്വിജ് ജോഷിയാണ് വലതുവശത്ത്,” എന്നാണ് പടത്തിന്റെ അടിക്കുറിപ്പ്.

Photo published by Indian Express
Photo published by Indian Express

മൈ നേതാ ഇന്ഫോയിലും ഇതേ താടിയുള്ള ആളുടെ പടമാണ് വഡോദരയിലെ ബിജെപി സ്ഥാനാർത്ഥി ഹേമാംഗ് ജോഷി എന്ന പേരിൽ കൊടുത്തിരിക്കുന്നത്.

Photo published by  MyNeta Info
Photo published by  MyNeta Info

കീ വേർഡ് സെർച്ചിൽ നിന്നും സിക്കറിൽ നിന്നും ജയിച്ച അമ്ര റാമാണ് രാജസ്ഥാനിൽ നിന്നും ജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥിയെന്ന് മനസ്സിലായി. 

ജൂൺ 5, 2024ലെ എഎൻഐയുടെ എക്സ് പോസ്റ്റിൽ അമ്രാ റാമിന്റെ ഇന്റർവ്യൂവിന്റെ വീഡിയോ ഉണ്ട്. അതിൽ നിന്നും പ്രചരിക്കുന്ന ഫോട്ടോയിൽ ഉള്ള ആളല്ല, രാജസ്ഥാനിലെ സിക്കറിൽ നിന്നും ജയിച്ച അമ്ര റാമമെന്ന് മനസ്സിലായി. 

സിക്കറിൽ നിന്നുള്ള സിപിമ്മിന്റെ വിജയിച്ച സ്ഥാനാർത്ഥി അമ്രാ റാം പറയുന്നു, “ഇന്ത്യൻ സഖ്യത്തിൻ്റെ നേതാക്കൾക്കും വോട്ടർമാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പോരാടി. ഞാൻ പ്രതീക്ഷകൾക്കൊപ്പം ഉയർന്ന് പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഞാൻ സംസ്ഥാന നിയമസഭയിൽ പോരാടിയതുപോലെ  തെരുവിലും  പാർലമെന്റിലും ഞാൻ  പോരാടും,”എന്ന വിവരണത്തോടെയാണ് പോസ്റ്റ്.

X Post by ANI
X Post by ANI 

ജൂൺ 5, 2024ലെ തന്റെ എക്സ് പോസ്റ്റിൽ അമ്ര റാം, താനുൾപ്പെടെയുള്ള വിജയിച്ച, സിപിഎം സ്ഥാനാർത്ഥികളുടെ പടം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ നിന്നും അമ്ര റാമ്മല്ല പ്രചരിക്കുന്ന ഫോട്ടോയിൽ ഉള്ളതെന്ന് വ്യക്തമായി.

“ആലത്തൂരിൽ 20111 വോട്ടിന് കെ രാധാകൃഷ്ണൻ  വിജയിച്ചു. #മധുരയിൽ 209409 വോട്ടുകൾക്ക് സു വെങ്കിടേശൻ വിജയിച്ചു. #സിക്കറിൽ 72896 വോട്ടുകൾക്കാണ് അമ്ര റാം വിജയിച്ചത്. #ദിണ്ടിഗലിൽ 443821 വോട്ടുകൾക്ക് സച്ചിതാനന്ദം ആർ വിജയിച്ചു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. അദ്ദേഹം സിപിഎമ്മിൽ തന്നെയാണ് ഇപ്പോഴും എന്ന് അദ്ദേഹത്തിന്റെ എക്സ് പ്രൊഫൈൽ പരിശോധിച്ചാൽ മനസ്സിലാവും.

X post by Amra Ram
X post by Amra Ram

ഇവിടെ വായിക്കുക:Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ?

Conclusion

രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിലേക്ക് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോയിൽ കാണുന്നത്, വഡോദരയിൽ ജയിച്ച ബിജെപിയുടെ ഹേമാംഗ് ജോഷിയാണ്. സിക്കറിൽ നിന്നും ജയിച്ച അമ്ര റാമാണ് രാജസ്ഥാനിൽ നിന്നും ജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർത്ഥി. അദ്ദേഹം ഇപ്പോഴും സിപിഎമ്മിൽ തന്നെയാണ്. 

Result: False 

ഇവിടെ വായിക്കുക:Fact Check: ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം എഡിറ്റ് ചെയ്തതാണ്

Sources
Photo published by Indian Express on June 4, 2024
Photo published by MyNeta Info
X Post by ANI on June 5, 2024
X post by Amra Ram on June 5, 2024


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular