Wednesday, May 1, 2024
Wednesday, May 1, 2024

HomeFact CheckViralWeekly Wrap:ഹരിയാന മുതൽ ശാസ്ത്ര അവബോധം വരെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

Weekly Wrap:ഹരിയാന മുതൽ ശാസ്ത്ര അവബോധം വരെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഗണപതിയെ കുറിച്ച് സ്പീക്കർ എ എൻ ഷംസീർ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശേഷം ശാസ്ത്ര അവബോധം ഒരു പ്രധാന ചർച്ചയായിരുന്നു. അത് പോലെ ഹരിയാനയിലെയും മണിപ്പൂരിലെയും കലാപങ്ങൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്‌ചയും പ്രധാന ചർച്ച വിഷയമായിരുന്നു.  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം സുപ്രീം കോടതി സമുച്ചയത്തിൽ എന്നനിൽക്കുന്ന ഫോട്ടോ എന്ന പേരിൽചിത്രം വൈറലായിരുന്നു.  ഒരു പോസ്റ്റ് മുൻ മന്ത്രിയും സിപിഎംനേതാവും  എംഎൽഎയുമായ കെ റ്റി ജലീൽ ഉൾപ്പെടെയുള്ളവർ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ബാംഗ്ളൂർ കേരളാ റൂട്ടിൽ രാത്രി യാത്ര ചെയ്യുന്നവർ സൂക്ഷിക്കണമെന്നും ആ വഴി കൊള്ള സംഘങ്ങൾ ധാരാളമുണ്ടെന്നുമുള്ള പ്രചരണവും സമൂഹ മാധ്യമങ്ങളിൽ ധാരാളം നടന്നു.

sukumaran Nair son

Fact Check:സുകുമാരൻ നായരുടെ മകനാണോ ശാസ്ത്ര ബോധ വീഡിയോയിൽ ഉള്ളത്?

വൈറലായ വീഡിയോയിൽ സംസാരിക്കുന്നത് രതീഷ് കൃഷ്ണൻ എന്ന കോളേജ് അദ്ധ്യാപകനാണ്. അദ്ദേഹത്തിന് സുകുമാരൻ നായരുമായി ഒരു ബന്ധവുമില്ല.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

road

Fact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര  അപകടകരമാണോ?

ബാംഗ്ലൂർ-മൈസൂർ എക്‌സ്‌പ്രസ്‌വേയിൽ ഗുണ്ടാസംഘങ്ങൾ കറങ്ങുന്നുവെന്നും രാത്രിയിൽ യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നുവെന്നുമുള്ള പ്രചരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

chandrachood

 Fact Check:ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം നിൽക്കുന്നത് സുപ്രീം കോടതിയിലല്ല 

രാഷ്ട്രപതി ഭവനിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണപ്രകാരം ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരും രാഷ്‌ട്രപതി ഭവനിലെ അമൃതി ഉദ്യാനം സന്ദർശിച്ചപ്പോൾ, എടുത്ത ചിത്രമാണിത്. 

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

bus

   Fact Check: ജനക്കൂട്ടം ബസ് തകർത്ത വീഡിയോ  2019ൽ സൂറത്തിൽ നിന്നുള്ളത് 

പ്രതിഷേധത്തിനിടെ സൂറത്തിൽ ബസ് തകർക്കുന്ന ഒരു പഴയ വീഡിയോ ഹരിയാന കലാപവുമായി തെറ്റായി ബന്ധപ്പെടുത്തി ഷെയർ ചെയ്യുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

stone

Fact Check:ജാഥയ്ക്ക് കല്ലെറിയുന്ന വീഡിയോ ഹരിയാനയിൽ നിന്നല്ല 

 2022-ൽ തെലങ്കാനയിൽ നടന്ന സംഘർഷത്തിൽ നിന്നുള്ളതാണ് പ്രചരിക്കുന്ന വീഡിയോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഹരിയാനയിലെ നൂഹിൽ നടന്ന  സംഭവങ്ങളുമായി വീഡിയോയ്ക്ക് ബന്ധമൊന്നുമില്ല.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular