Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഹേമ കമ്മിറ്റി റിപ്പോർട്ടായിരുന്നു കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ചർച്ച വിഷയം.ശാന്തിവിള ദിനേശൻ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചുവെന്ന ഒരു പ്രചരണം.
രശ്മി നായര്‍ സംവിധായകൻ രഞ്ജിത്തിനെ ലൈംഗിക ആരോപണ കേസില്‍ പിന്തുണച്ചുവെന്ന പ്രചരണം. ഇവയൊക്കെ സമൂഹ മാധ്യമങ്ങളിൽ വന്ന പ്രധാന വ്യാജ പ്രചാരണങ്ങളായിരുന്നു.

ശാന്തിവിള ദിനേശൻ ഡബിംഗ് സ്റ്റുഡിയോയിൽ വെച്ച് തന്നെ ലൈംഗികമായി ഉപയോഗിച്ചു വെളിപ്പെടുത്തലുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്ന പേരിൽ ഫേസ്ബുക്കിൽ വൈറലാവുന്ന ന്യൂസ്കാർഡ് വ്യാജമാണെന്ന് 24 ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.

ടി21 ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ, ഓഗസ്റ്റ് 27, 2024ൽ ടി21ന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്ന പ്രതകരിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടള്ളത് ശ്രദ്ധയിൽ വന്നു. രശ്മി നായരുടെ സമൂഹമാധ്യമങ്ങളിലെ പേജ് പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു പ്രതികരണം നടത്തിയതായും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാധ്യമങ്ങളിലും അത്തരം ഒരു വാർത്തയില്ല.

നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ചിത്രം എന്ന രീതിയില്‍ കൊടുത്തിരിക്കുന്നത് തൂക്കിലേറ്റപ്പെട്ട പ്രതി വിനയ് ശര്‍മയുടെ ചിത്രമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

ബംഗ്ലാദേശിലെ വെള്ളപ്പൊക്ക ബാധിതർക്ക് ഇസ്കോൺ അംഗങ്ങൾ ഭക്ഷണം വിതരണം ചെയ്യുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഷെയർ ചെയ്യപ്പെട്ടുന്നുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല, ഈജിപ്തിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അനാഥാലയത്തിന്റെ മാനേജരായ ഒസാമ മുഹമ്മദ് ഒത്മാൻ കുട്ടികളെ മർദ്ദിക്കുന്നതാണ് വീഡിയോയിൽ.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.