Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
യുഎസ് വിമാനത്തിൽ നാടുകടത്തപ്പെടുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ ചിത്രം
ഇവിടെ വായിക്കുക:Fact Check: കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ പ്രിയങ്ക ഗാന്ധി ചിരിച്ചു കൊണ്ടിരുന്നോ?
ഞങ്ങൾ ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ 2025 ഫെബ്രുവരി 3 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സൈനിക വിമാനത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, 2025 ജനുവരി 30 ന് ക്ലിൻ്റൺ ഹെറാൾഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ ഒരു ഫോട്ടോ കിട്ടി. ഇന്ത്യക്കാരായ കുടിയേറ്റക്കാരെ സമാനമായ വിമാനത്തിൽ നാടുകടത്താൻ തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ വരുന്നത് ഫെബ്രുവരി 3 2025ലാണ്. 2025 ജനുവരി 30-ന് സമാനമായ ഒരു ഇൻഡിപെൻഡൻ്റ് റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി.
കൈത്തണ്ടയും കണങ്കാലുകളും ചങ്ങലയിലിട്ട് യാത്രക്കാരുമായി ഗ്വാട്ടിമാലയിലേക്ക് ടെക്സാസിൽ നിന്ന് വിമനം പുറപ്പെട്ടുവെന്നാണ് ഫോട്ടോയിലെ വിവരണം.ഫോട്ടോ എ.പിയ്ക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
2025 ജനുവരി 31-ന് ഫോട്ടോ അപ്‌ലോഡ് ചെയ്ത ഇൻസ്റ്റാഗ്രാമിൽ ഞങ്ങൾ എപിയുടെ ഔദ്യോഗിക അക്കൗണ്ട് നോക്കി.
കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സായുധ സേനയുടെ വർദ്ധിച്ചുവരുന്ന പങ്ക് പ്രതിഫലിപ്പിക്കുന്ന മറ്റൊരു നാടുകടത്തൽ. വിമാനത്തിൽ കൈത്തണ്ടയിലും കണങ്കാലിലും ചങ്ങലയുമായി 80 നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ട് ഒരു യുഎസ് എയർഫോഴ്സ് ജെറ്റ് വ്യാഴാഴ്ച ടെക്സാസിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് പുറപ്പെട്ടു.
“എൽ പാസോയിലെ സൈനിക താവളമായ ഫോർട്ട് ബ്ലിസിൽ നിന്നുള്ള ഫ്ലൈറ്റ് ഏഴ് മണിക്കൂർ എടുക്കും, നേരിട്ടുള്ള റൂട്ടിൻ്റെ ഇരട്ടി നീളം, സൈനിക വിമാനത്തിന് മെക്സിക്കോയ്ക്ക് മുകളിലൂടെ പറക്കാൻ കഴിയാത്തതിനാലാണിത്, യുഎസ് ബോർഡർ പട്രോൾ വക്താവ് ഒർലാൻഡോ മാരേറോ പറഞ്ഞു. എട്ട് കുട്ടികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത് ,” എ പി പോസ്റ്റ് പറയുന്നു. വൈറലായ ഫോട്ടോ ഇന്ത്യൻ കുടിയേറ്റക്കാരെ കാണിക്കുന്നില്ലെന്ന് ഇതിൽ നിന്നും വ്യക്തമായി.
ഇവിടെ വായിക്കുക:Fact Check: കോഴിക്കോട് കാണപ്പെട്ട മഞ്ഞ് വീഴ്ച ഡിജിറ്റൽ നിർമ്മിതമാണ്
Sources
Clinton Herald report, January 30, 2025
AP photo, Instagram, January 31, 2025
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.