Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പ്രതിഷേധക്കാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വേദിയിൽ വെച്ച് തല്ലുന്ന വീഡിയോകൾ.
വൈറൽ വീഡിയോകളിൽ ഡിജിറ്റലായി മാറ്റം വരുത്തിയതായി കണ്ടെത്തി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വേദിയിലേക്ക് കയറി പ്രതിഷേധക്കാർ ട്രംപിനെ അടിക്കുന്നത് കാണിക്കുന്ന രണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രണ്ടു വീഡിയോയിലും ഒരു പ്രതിഷേധക്കാരനെ വീതം കാണാം. ആക്രമണത്തെ പ്രശംസിച്ചുകൊണ്ട് ഒന്നിലധികം ഉപയോക്താക്കൾ പങ്കിട്ട വീഡിയോ, ആഗോളതലത്തിൽ എതിർപ്പ് ഉയർന്നതിനെ തുടർന്ന് ചൈന ഒഴികെയുള്ള 75 ലധികം രാജ്യങ്ങൾക്ക് കനത്ത തീരുവ ചുമത്താനുള്ള ട്രംപിന്റെ സമീപകാല വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വൈറലായിരിക്കുന്നത്.
“ഒരടിയുടെ കുറവുണ്ടായിരുന്നു ഇനി തീരുവ പഴയപോലെ,” എന്നാണ് വീഡിയോയോടൊപ്പമുള്ള വിവരണം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:അസദുദ്ദീൻ ഒവൈസി എംപിമാർക്കൊപ്പം ചിരിക്കുന്ന വീഡിയോ വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിന് മുമ്പുള്ളതാണ്
Fact Check/ Verification
ആക്രമണത്തിന് ശേഷമുള്ള സംഭവങ്ങളുടെ ക്രമവും പോഡിയത്തിലെ വാചകവും കണക്കിലെടുക്കുമ്പോൾ, രണ്ട് വീഡിയോകളും ഒരേ സംഭവത്തിൽ നിന്നുള്ളതാണെന്ന് ന്യൂസ് ചെക്കർ ശ്രദ്ധിച്ചു. അവ യഥാർത്ഥ ദൃശ്യങ്ങളല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. കൂടാതെ, “പ്രതിഷേധക്കാരും” മറ്റ് ദൃശ്യങ്ങളും തമ്മിലുള്ള വ്യക്തതയിലെ വ്യത്യാസം വീഡിയോകൾ ഡിജിറ്റലായി മാറ്റം വരുത്തിയതാണെന്ന സൂചനയും നൽകി.
“ഡേറ്റൺ, ഒഹായോ” എന്ന വാചകത്തോടൊപ്പം “മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ” എന്ന മുദ്രാവാക്യവും ഞങ്ങൾ ശ്രദ്ധിച്ചു. അത് ട്രംപിന്റെ 2016 അല്ലെങ്കിൽ 2024 ലെ വിജയകരമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നുള്ള വീഡിയോയാണെന്ന് സൂചിപ്പിക്കുന്നു.
ഇത് ഒരു സൂചനയായി, ഞങ്ങൾ “ഡേറ്റൺ ഒഹായോ പ്രൊട്ടസ്റ്റർ ട്രംപ്” എന്ന വാക്കുകൾ ഉപയോഗിച്ച് ഒരു കീവേഡ് സേർച്ച് നടത്തി, ഇത് 2016 മാർച്ചിലെ നിരവധി വാർത്താ റിപ്പോർട്ടുകളിലേക്ക് ഞങ്ങളെ നയിച്ചു. ഒരു പ്രതിഷേധക്കാരൻ ഒരു തടസ്സം ചാടിക്കടന്ന് ഒഹായോയിലെ ഡേറ്റണിൽ നടന്ന ഒരു റാലിയിൽ അന്നത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ വേദിയിലേക്ക് ഓടി കയറാൻ ശ്രമിച്ചു. തുടർന്ന് രഹസ്യ സേവന ഉദ്യോഗസ്ഥർ അദ്ദേഹത്തെ പിടികൂടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റിപ്പോർട്ടുകൾ ഇവിടെയും, ഇവിടെയും, ഇവിടെയും, ഇവിടെയും കാണാം .
വൈറൽ വീഡിയോയുടെ ഉയർന്ന നിലവാരത്തിലുള്ള ഒരു പതിപ്പും വ്യത്യസ്ത കോണുകളിൽ നിന്നുള്ള ദൃശ്യങ്ങളും റിപ്പോർട്ടുകളിൽ കാണാൻ കഴിയും. ആ ദൃശ്യങ്ങളിൽ പ്രതിഷേധക്കാരനും ട്രംപും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും. കാരണം വേദിയുടെ അരികിൽ എത്തുന്നതിനുമുമ്പ് മുൻപ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയം ചെയ്തിരുന്നു. കൂടാതെ, പ്രതിഷേധക്കാരന്റെ ഒരു ഫോട്ടോ 2016 മാർച്ച് 16 ലെ എബിസി ന്യൂസ് റിപ്പോർട്ടിൽ കാണാം. റിപ്പോർട്ട് അക്രമി തോമസ് ഡിമാസിമോ ആണെന്ന് തിരിച്ചറിയുന്നു. മനഃപൂർവ്വം നിയന്ത്രിത സ്ഥലങ്ങളിൽ പ്രവേശിച്ചു എന്ന കുറ്റം അദ്ദേഹത്തിന്റെ മേൽ ചുമത്തി.
സമാനമായ ഗാർഡിയൻ, സിഎൻഎൻ റിപ്പോർട്ടുകൾ ഇവിടെയും, ഇവിടെയും കാണാം. വൈറൽ വീഡിയോകളിൽ രണ്ടിലും ഒരേ വ്യക്തിയല്ലെന്ന് നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും. പോരെങ്കിൽ അവ വൈറൽ വീഡിയോകൾ ഡിജിറ്റലായി മാറ്റം വരുത്തിയതാണെന്ന് സ്ഥിരീകരിക്കുന്നു.
ന്യൂസ്ചെക്കർ കൂടി ഭാഗമായ മിസ്ഇൻഫർമേഷൻ കോംബാറ്റ് അലയൻസിന്റെ (എംസിഎ) ഡീപ്ഫേക്ക്സ് അനാലിസിസ് യൂണിറ്റ് (ഡിഎയു), എഐ-ഇമേജ് ഡിറ്റക്ടറായ വാസിറ്റ്എഐക്ക് അപ്പുറത്തേക്ക് സ്ക്രീൻഗ്രാബുകൾ ഓടിച്ചു. ചില ഫ്രെയിമുകളിൽ ജനറേറ്റീവ് ഘടകങ്ങളുണ്ടെന്ന സംശയം ആ പരിശോധനയിൽ ഉയർന്നു വന്നു. അത് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് കൂടുതൽ തെളിയിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിഷേധക്കാർ തല്ലുന്നതായി കാണിക്കുന്ന ഡിജിറ്റൽ കൃത്രിമത്വം നിറഞ്ഞ വീഡിയോകൾ യഥാർത്ഥ ദൃശ്യങ്ങളാണ് എന്ന പേരിൽ പങ്കിട്ടുകയാണെന്ന് ഞങ്ങളടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: രാജീവ് ചന്ദ്രശേഖറുടെ സ്വീകരണ യോഗത്തിലല്ല പ്രവർത്തകർ പരസ്പരം കസേര എറിഞ്ഞത്
Sources
The Guardian report, March 14, 2016
CBS report, March 12, 2016
ABC News report, March 16, 2016
DAU analysis