Claim
“സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ ജില്ലയിലെ സിപിഎം പ്രവർത്തകർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാട്
സുരേഷ് ഗോപി,” എന്നെഴുതിയ ഒരു ന്യൂസ്‌കാർഡ് ഏഷ്യാനെറ്റ് ന്യൂസിന്റെത് എന്ന പേരിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ?
Fact
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരില്‍ വിജയം സുനിശ്ചിതമാക്കി തൃശൂർ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. 75079 വോട്ടാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് കാർഡ് വൈറലാവുന്നത്. രണ്ടാം സ്ഥാനത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറായിരുന്നു.
ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, സെപ്റ്റംബർ 21,2023ലെ ഏഷ്യാനെറ്റ് ന്യൂസിന്റെഒരു കാർഡ് അവരുടെ ഫേസ്ബുക്ക്ട് പേജിൽ നിന്നും കിട്ടി. ഈ കാർഡിനുള്ള അതെ പടമാണ് ആ കാർഡിലും.”സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ,” എന്നാണ് ആ കാർഡ്. ഈ കാർഡ് എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന കാർഡ് ഉണ്ടാക്കിയത്.

ഈ കാർഡ് വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എഡിറ്റർ മുരളീധരൻ എകെ ഞങ്ങളെ അറിയിച്ചു. ഈ കാർഡ് വ്യാജമാണ്. ഇത് പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്.ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള വ്യാജ ന്യൂസ് കാർഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നെല്ലാം “”സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ ജില്ലയിലെ സിപിഎം പ്രവർത്തകർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാട് സുരേഷ് ഗോപി,” എന്നെഴുതിയ ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ബോധ്യപ്പെട്ടു.
Result: Altered Photo
ഇവിടെ വായിക്കുക:Fact Check: ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം എഡിറ്റ് ചെയ്തതാണ്
Sources
Facebook post of Asianet News dated September 21,2023
Telephone Conversation with Muralidharan AK,Editor, Asianet news online.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.