Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
ഡബ്ല്യുഇഎഫ് ഉച്ചകോടിയിൽ വൈറലായ ‘സുന്ദർ പിച്ചൈ-ട്രംപ് ഏറ്റുമുട്ടലിനെ കുറിച്ചുള്ള സാങ്കല്പിക വിവരണമായിരുന്നു ഈ ആഴ്ചയിലെ ഒരു പ്രധാന വ്യാജ പ്രചരണം.
ഇത് കൂടാതെ,ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച മൂന്ന് പ്രധാന വാദങ്ങൾ കൂടി ന്യൂസ്ചെക്കർ പരിശോധിച്ചു. ലഡാക്ക് സ്വദേശികൾ ചൈനീസ് പട്ടാളത്തെ സഹായിക്കുമെന്ന് സോനം വാങ്ചുക്ക് പറഞ്ഞുവെന്നത് തെറ്റായ വ്യാഖ്യാനമാണ് എന്നാണ് ഫാക്ട്ചെക്കിൽ കണ്ടെത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ പൊതുയോഗത്തിൽ ആക്ഷേപിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ കാണുന്ന വ്യക്തി, മറ്റൊരാളാണ് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, ജപ്പാനിൽ നടന്ന പാലസ്തീൻ അനുകൂല കൂറ്റൻ റാലിയുടെ വീഡിയോ യഥാർത്ഥമല്ല എഐ ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ ദൃശ്യങ്ങളാണ് പ്രചരിച്ചത് എന്നും ഞങ്ങളുടെ പരിശോധനയിൽ ബോധ്യപ്പെട്ടു.

ഡബ്ല്യുഇഎഫ് ഉച്ചകോടിയിൽ വൈറലായ ‘സുന്ദർ പിച്ചൈ-ട്രംപ് ഏറ്റുമുട്ടൽ’ ഒരിക്കലും സംഭവിച്ചിട്ടില്ല
സുന്ദർ പിച്ചൈയും ഡൊണാൾഡ് ട്രംപും വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഏറ്റുമുട്ടിയെന്നുവാദിക്കുന്ന പോസ്റ്റ് വ്യാജമാണ്. ഈ സംഭവത്തെക്കുറിച്ച് യാതൊരു വിശ്വസനീയമായ റിപ്പോർട്ടുകളും രേഖകളും ഇല്ല.

ചൈനീസ് കടന്നുകയറ്റം ലഡാക്കിലെ ജനങ്ങൾ അനുവദിക്കുമെന്ന് സോനം വാങ്ചുക്ക് പറഞ്ഞോ?
ലഡാക്ക് സ്വദേശികൾ ചൈനീസ് പട്ടാളത്തെ സഹായിക്കുമെന്ന് സോനം വാങ്ചുക്ക് പറഞ്ഞുവെന്നത് വ്യാജവാദമാണ്.

നെതന്യാഹുവിനെ പ്രതിഷേധക്കാർ ആക്രമിച്ചുവെന്ന അവകാശപ്പെടുന്ന വീഡിയോയുടെ സത്യാവസ്ഥ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പൊതുയോഗത്തിൽ ആക്ഷേപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, വീഡിയോയിൽ കാണുന്ന വ്യക്തി നെതന്യാഹു അല്ല.

ജപ്പാനിൽ നടന്ന പാലസ്തീൻ അനുകൂല കൂറ്റൻ റാലിയുടെ ദൃശ്യങ്ങൾ എഐ നിർമ്മിതം
ജപ്പാനിൽ നടന്ന പാലസ്തീൻ അനുകൂല റാലിയുടെത് എന്ന പേരിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ, ആ വീഡിയോ യാഥാർത്ഥമല്ല, എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്.
Sabloo Thomas
October 10, 2025
Sabloo Thomas
October 8, 2025
Sabloo Thomas
October 6, 2025