Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്. ഒരു മുസ്ലീം ആൺകുട്ടി തന്റെ ഹിന്ദു പങ്കാളിയെ കൊന്ന് മൃതദേഹം സംസ്കരിക്കാൻ സ്യൂട്ട്കേസിൽ എടുത്ത് വെച്ചുവെന്ന അവകാശവാദത്തോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ പങ്കിടുന്നു.
വീഡിയോയിൽ, ഒരു ആൺകുട്ടി, ഒരു പെൺകുട്ടിയുടെ മൃതദേഹം ഉള്ള ഒരു നീല സ്യൂട്ട്കേസിനടുത്തായി ഇരിക്കുന്നത് കാണാം. സംഭവം ക്യാമറയിൽ പകർത്തിയ ആൾ, “ഈ ആൺകുട്ടി പെൺകുട്ടിയെ കൊന്ന് അവളുടെ ശരീരം സ്യൂട്ട്കേസിൽ തിരുകിയിരിക്കുന്നു,” എന്ന് പറയുന്നതും കേൾക്കാം. “റയാൻ ഖാന്റെ പ്രണയിനി പ്രഭാസിങ് സ്യുട്ട് കെയ്‌സിൽ ആയ വിവരം ഏവരെയും പ്രണയപൂർവം അറിയിയ്ക്കുന്നു. ഈ നാട്ടിൽ ലൗ ജിഹാദ് ഇല്ല. അതുറപ്പാ,#lovejihad,”എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം.
Aisha Mohamed എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 371 ഷെയറുകൾ ഉണ്ടായിരുന്നു.
Manoj M Vijayan എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത റീൽസ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 96 ഷെയറുകൾ ഉണ്ടായിരുന്നു.
‘Body of girl in suitcase’ എന്ന് കീവേഡ് സെർച്ച് നടത്തിയപ്പോൾ, സംഭവത്തെക്കുറിച്ചുള്ള ഒന്നിലധികം റിപ്പോർട്ടുകൾ കണ്ടെത്തി.
ഘോസിയൻ ജ്വാലാപൂർ നിവാസിയായ ഗുൽജെബ് എന്ന ആൺകുട്ടി തന്റെ കാമുകി തന്നെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കൊലപ്പെടുത്തിയതായി ETV Bharat റിപ്പോർട്ട്പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാർ തങ്ങളുടെ വിവാഹത്തിന് എതിരാണെന്നും കാമുകി അവളുടെ വീട്ടുകാരുടെ തീരുമാനം അംഗീകരിച്ചെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ രോഷാകുലനായ കാമുകൻ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലിട്ട് ഗംഗനഹർ കനാലിൽ തള്ളാൻ പോവുകയായിരുന്നു,
വൈറൽ വീഡിയോയിലെ ആൺകുട്ടിയുടെ ചിത്രം ഉൾക്കൊള്ളുന്ന News18ന്റെ റിപ്പോർട്ടിൽ, വിവാഹത്തിന് വീട്ടുകാരുടെ വിയോജിപ്പിന്റെ പേരിൽ കാമുകിയെ കൊലപ്പെടുത്തിയ ആൺകുട്ടിയുടെ പേര് ഗുൽജെബ്’ ആണെന്ന് വ്യക്തമാക്കുന്നു. മരിച്ച പെൺകുട്ടിയുടെ പിതാവിന്റെ പേര് ‘റഷീദ്’ എന്നാണ് എന്നും റിപ്പോർട്ട് പറയുന്നു.
പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ സംഭവത്തെക്കുറിച്ച് Jagran നൽകിയ റിപ്പോർട്ടിൽ പെൺകുട്ടിയും ആൺകുട്ടിയും അകന്ന ബന്ധുക്കളാണെന്ന് പറയുന്നു. കഴിഞ്ഞ എട്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ വർഗീയമായ പ്രശ്നങ്ങൾ ഉണ്ടെന്ന് ഒരു റിപ്പോർട്ടും പറയുന്നില്ല.
പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ സംഭവം നടന്നത് ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയ്ക്ക് അടുത്തുള്ള കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അത് കൊണ്ട് ഞങ്ങൾ കാളിയാർ എസ്‌ഒ ധർമേന്ദ്ര രതിയെ ബന്ധപ്പെട്ടു. “ആൺകുട്ടിയുടെ പേര് ഗുൽജെബ് എന്നാണ്. ആൺകുട്ടിയും മരിച്ച പെൺകുട്ടിയും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്. സംഭവത്തിൽവർഗീയമായ പ്രശ്നങ്ങൾ ഒന്നുമില്ല,” അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഗുൽജെബും പെൺകുട്ടിയും തമ്മിൽ ബന്ധമുണ്ടെന്നും വീട്ടുകാരുടെ സമ്മതത്തിന് വിരുദ്ധമായി പെൺകുട്ടി അവനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് താൻ അവളെ കൊലപ്പെടുത്തിയെന്നും അയാൾ പോലിസിന് മൊഴി നൽകിയതായി എസ്‌ഒ രതി ഞങ്ങളോട് പറഞ്ഞു.
വായിക്കുക:യുവജനോത്സവം കാണുന്ന നാടോടി പെൺകുട്ടി എന്ന പ്രചരണം:വസ്തുത അറിയുക
പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ സംഭവത്തിന് പിന്നിൽ വർഗീയത ഇല്ലെന്ന് ഞങ്ങളുടെ വസ്തുതാ പരിശോധന വ്യക്തമാക്കുന്നു. ഈ വിഷയത്തിന് ലൗ ജിഹാദുമായി ബന്ധമില്ല.
Sources
Report by ETV Bharat on March 25,2022
Report by News 18 on March 26 ,2022
Report by Jagran on March 25,2022
Telephonic Conversation With Kaliyar SO Dharmendra Rathi
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.