Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഹിന്ദു പെൺകുട്ടിയെ മുസ്ലിം സഹപാഠികൾ ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിക്കുന്നു.
ബംഗ്ലാദേശിലെ മിർപൂരിലുള്ള ഒരു സ്കൂളിൽ നിന്നുള്ള വീഡിയോയിൽ വർഗീയ ഉള്ളടക്കമില്ല.
നിരവധി പെൺകുട്ടികൾ ചേർന്ന് കൂട്ടമായി സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ മർദിക്കുന്നതും ആക്രമിക്കുന്നതും കാണിക്കുന്ന 58 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ലൗ ജിഹാദ് കെണിയിൽ മുസ്ലീം പെൺകുട്ടികൾ തങ്ങളുടെ ഹിന്ദു സഹപാഠിയെ കുടുക്കാൻ ശ്രമിക്കുന്നതായി വീഡിയോ പങ്കുവെച്ച ഉപയോക്താക്കൾ അവകാശപ്പെട്ടു.
“മുസ്ലീങ്ങളല്ലാത്ത പെൺകുട്ടികളെ ഇസ്ലാം മതം എന്താണെന്ന് മുസ്ലിം തീവ്രവാദികളുടെ പിന്തുണയോടെ മുസ്ലിം പെൺകുട്ടികൾ തല്ലി പഠിപ്പിക്കുന്നു. ‘നീ എന്റെ സഹോദരനോടൊപ്പം പോകേണ്ടിവരും, സ്വകാര്യമായി അവനോട് സ്നേഹത്തോടെ പെരുമാറണം,’ ലവ് ജിഹാദിന്റെ പുതിയ രൂപം,” എന്നാണ് വിഡിയോയോടൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക: പോലീസുകാരൻ വെള്ളത്തിൽ വീഴുന്ന വീഡിയോ കേരളത്തിൽ നിന്നല്ല
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2025 ജൂലൈ 18 ന് മുഹമ്മദ് മിറാജ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത അതേ സംഭവത്തിന്റെ കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.
യൂണിഫോമിൽ നിന്ന് സ്കൂളിന്റെ പേര് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമായിരുന്നു. ‘ഷഹീദ് മുക്തിജോദ്ധ ഗേൾസ് ഹൈസ്കൂൾ’ എന്നാണ് യൂണിഫോമിൽ എഴുതിയിരിക്കുന്നത്.

ഞങ്ങൾ സ്കൂളിന്റെ പേര് തിരഞ്ഞപ്പോൾ ഫേസ്ബുക്കിൽ ഒരു പേജ് കണ്ടെത്തി. ഫേസ്ബുക്ക് പേജിലെ ലോഗോ യൂണിഫോമിലെ ലോഗോയുമായി പൊരുത്തപ്പെട്ടു.

ബംഗ്ലാദേശിലെ ധാക്കയിലെ മിർപൂരിലെ പല്ലാബി പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നതെന്ന് ഫേസ്ബുക്ക് പേജിൽ പറയുന്നു.
കൂടുതൽ അന്വേഷിച്ചപ്പോൾ, വൈറൽ അവകാശവാദം വ്യാജമാണെന്ന് വ്യക്തമാക്കുന്ന പശ്ചിമ ബംഗാൾ പോലീസിന്റെ 2025 ജൂലൈ 28ലെ ഒരു എക്സ് പോസ്റ്റ് ഞങ്ങൾ കണ്ടെത്തി.

ഷഹീദ് മുക്തിജോദ്ധ ഗേൾസ് ഹൈസ്കൂളിലെ പ്രിൻസിപ്പലുമായി ന്യൂസ് ചെക്കർ ബന്ധപ്പെട്ടു. സംഭവത്തിന് രണ്ട് വർഷം പഴക്കമുണ്ടെന്നും സംഭവത്തിന് വർഗീയ ഉള്ളടക്കവുമില്ലെന്ന് അവർ ഞങ്ങളെ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പെൺകുട്ടികളും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇവിടെ വായിക്കുക:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതികള് ലഭിച്ചുവെന്ന് കെ സുധാകരൻ പറഞ്ഞോ?
വൈറൽ വീഡിയോയെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് അത്, ബംഗ്ലാദേശിലെ മിർപൂരിലുള്ള ഒരു സ്കൂളിൽ നിന്നുള്ളതാണെന്നും, വീഡിയോയ്ക്ക് വർഗീയ ഉള്ളടക്കമില്ലെന്നും വ്യക്തമായി.
Sources
Post by Mohammad Miraj, dated July 18, 2025
X post by West Bengal police, dated July 28, 2025
Telephonic conversation with the principal of Shaheed Muktijoddha Girls’ High School, Mispur, Dhaka, Bangladesh
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
(With inputs from Sayeed Joy, Newschecker Bangladesh)