Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ലൂസിഫർ സെറ്റിൽ തനിക്ക് നേരെ ഉണ്ടായ ലൈംഗിക ആക്രമണത്തെ കുറിച്ച് മാളവിക ശ്രീനാഥ് പറയുന്നു.
Fact
വ്യാജ ഓഡിഷൻ സ്ഥലത്ത് വെച്ച് നടന്ന ലൈംഗിക ആക്രമണത്തെ കുറിച്ചാണ് മാളവിക ശ്രീനാഥ് പറയുന്നത്.
ലൂസിഫർ സെറ്റിൽ തനിക്ക് നേരെ ഉണ്ടായ ലൈംഗിക ആക്രമണത്തെ കുറിച്ച് മാളവിക ശ്രീനാഥ് പറയുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ലൂസിഫറിൽ മഞ്ജു വാര്യരുടെ മകൾ ആയിട്ട് സാനിയ ഇയ്യപ്പൻ അഭിനയിച്ച റോളിൽ ആദ്യം പരിഗണിച്ച കുട്ടി. ലൂസിഫർ സെറ്റിൽ തനിക്ക് നേരെ ഉണ്ടായ ലൈംഗിക ആക്രമണം തുറന്നു പറയുന്നു. ഈ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിട്ട് എന്തുകൊണ്ട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല,” എന്ന വിവരണത്തിനൊപ്പമാണ് പോസ്റ്റ്.
മാളവിക മനസ്സു വച്ചാൽ മഞ്ജു വാരിയരുടെ മകളുടെ വേഷം ലഭിക്കുമെന്ന് ഓഡിഷൻ നടത്തിയ ആൾ പറഞ്ഞെന്നും എന്നാൽ താൻ അവിടെ നിന്നും രക്ഷപ്പെട്ടെന്നുമാണ് നടി വീഡിയോയുടെ ഓഡിയോയിൽ നടി പറയുന്നതായി കേൾക്കുന്നത്.
താരത്തിന്റെ ഈ വാക്കുകള്‍ ലൂസിഫര്‍ സിനിമയെയാണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞാണ് പഴയ അഭിമുഖത്തിന്റ ക്ലിപ്പ് പ്രചരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ഈ വീഡിയോ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് മാളവിക ശ്രീനാഥ് തുറന്നു പറയുന്നു എന്ന തരത്തിൽ പ്രചരിക്കുന്നത്.
ഇവിടെ വായിക്കുക: Fact Check: ദേശീയ പതാകയുടെ കെട്ട് കാക്ക അഴിച്ചോ?
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, മാളവിക ശ്രീനാഥിന്റെ ഇപ്പോൾ പ്രചരിക്കുന്ന ഇന്റർവ്യൂവിന്റെ ഒറിജിനൽ 24 ന്യൂസിന്റെ യൂട്യൂബ് ചാനലിൽ നിന്നും ലഭിച്ചു. ഏപ്രിൽ 9,2023ലാണ് ഇന്റർവ്യൂ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഹാപ്പി ടു മീറ്റ് യു എന്ന പ്രോഗ്രാമിന്റെ ഭാഗമാണ് ഇന്റർവ്യൂ.
25:09 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 15:08 മിനിറ്റിലാണ് കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് മാളവിക പറയുന്നത്. സിനിമയുമായി യാതൊരു ബന്ധമില്ലാത്ത ആൾക്കാരാണ് വിളിച്ചത് എന്ന് പറഞ്ഞാണ് ഭാഗം തുടങ്ങുന്നത്. അതിൽ നിന്നും സിനിമ അഭിനയ വാഗ്ദാനം നൽകി നടത്തിയ ഒരു വ്യാജ ഓഡിഷനെ കുറിച്ചാണ് നടി പറയുന്നത് എന്ന് വ്യക്തമാണ്.
“അര മണിക്കൂർ ഓഡിഷൻ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാൻ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് എന്നെ പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല,” എന്നാണ് വീഡിയോയിൽ മാളവിക പറയുന്നത്.
“ഇപ്പോ ഒന്ന് മനസ് വെച്ചാൽ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്ക്രീനിൽ മാളവികയെ കാണുക എന്ന് പറഞ്ഞു. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു. കരയാൻ തുടങ്ങിയ ഞാൻ അയാളുടെ ക്യാമറ തട്ടിത്താഴെയിടാൻ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു”. മാളവിക വീഡിയോയിൽ പറയുന്നു.
ഞങ്ങൾ തുടർന്ന് സേർച്ച് ചെയ്തപ്പോൾ, ഇൻസ്റ്റാഗ്രാമിൽ മാളവിക ശ്രീനാഥ് ഓഗസ്റ്റ് 20, 2024ൽ ഇതിനെ കുറിച്ച് വ്യക്തമായി നിർദേശം നൽകിയിട്ടുണ്ട് എന്ന് മനസ്സിലായി.
“ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവന്‍ അഭിമുഖവും കണ്ടിട്ടില്ല. യഥാര്‍ഥ സംഭവത്തെക്കുറിച്ച് അറിയുകയുമില്ല. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നതിന് മുന്‍പ്. അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവര്‍ പണം നേടാന്‍ വേണ്ടി നടത്തിയ വ്യാജ ഓഡിഷന് ആയിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളുമായി എന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാന്‍ വേണ്ടി ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല”, മാളവിക ശ്രീനാഥ് പോസ്റ്റിൽ പറയുന്നു.
ഇവിടെ വായിക്കുക: Fact Check: കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയുണ്ട്
ലൂസിഫർ സിനിമയുടെ ഓഡിഷന് ഉണ്ടായ ദുരനുഭവമല്ല മാളവിക ശ്രീനാഥ് തന്റെ അഭിമുഖത്തിൽ പങ്ക് വെക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ഒരു വ്യാജ സിനിമ ഓഡിഷന്റെ ഇടയ്ക്ക് വെച്ചാണ് മാളവികയ്ക്ക് ഈ അനുഭവം ഉണ്ടായത് എന്ന് നദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ഫെബ്രുവരിയിലേത്
Sources
YouTube Video by 24 News on April 9, 2023
Instagram post by malavika_sreenath on August 20, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
April 2, 2025
Sabloo Thomas
March 29, 2025
Sabloo Thomas
February 27, 2025