Wednesday, June 26, 2024
Wednesday, June 26, 2024

HomeFact CheckViralFact Check: കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനല്ല വീഡിയോയിൽ

Fact Check: കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനല്ല വീഡിയോയിൽ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനെ നാട്ടുകാർ പിടിച്ചു.

Fact
 ഉളിയിൽ കൂവേരിയിൽ ആക്രിക്കാർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംശയത്തിൽ നാട്ടുകാർ തടയുന്നത്.

കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരനെ നാട്ടുകാർ പിടിച്ചുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.

“ഇതാണ് കമ്മ്യൂണിസ്റ്റ് ചെറ്റകൾ. ഇരിട്ടി ഉളിയിൽ ഇന്നലെ കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ  ശ്രമം നടത്തിയ സഖാവ് അജീഷിനെ നാട്ടുകാർ സ്ത്രീകളടക്കം പഞ്ഞിക്കിടുന്നു,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള കമൻറ്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക:Fact Check: എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി പറഞ്ഞോ?

Fact Check/Verification

“കല്യാണം നിശ്ചയിച്ച മുസ്ലീം പെൺകുട്ടിയെ കമ്മ്യൂണിസ്റ്റുകാരൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു,” എന്ന വാക്കുകൾ ഉപയോഗിച്ച് ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ, മേയ് 18,2024ന് കൈരളി ടിവി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ട് കിട്ടി.

Facebook Post by Kairai TV
Facebook Post by Kairai TV


“മുസ്ലീം ലീഗ് നടത്തുന്ന വ്യാജ പ്രചരണത്തിൻ്റെ ആഴം വ്യക്തമാകുന്നതാണ് നദാപുരം സ്വദേശിയായ ലീഗ് പ്രവർത്തകൻ്റെ അറസ്റ്റ്,” എന്ന തലക്കെട്ടിൽ ആയിരുന്നു പോസ്റ്റ്. 

പോസ്റ്റിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ ചില ദൃശ്യങ്ങൾ കാണാം. പോസ്റ്റിലെ ഓഡിയോ ഇങ്ങനെ പറയുന്നു: മുസ്ലീം ലീഗ് നടത്തുന്ന വ്യാജ പ്രചരണത്തിൻ്റെ ആഴം വ്യക്തമാകുന്നതാണ് നാദാപുരം സ്വദേശിയായ ലീഗ് പ്രവർത്തകൻ്റെ അറസ്റ്റ്. കണ്ണൂർ മട്ടന്നൂരിലുണ്ടായ ഒരു സംഭവത്തെ വർഗ്ഗീയമായി ചിത്രീകരിച്ചതിനാണ് കുമ്മൻകോട് സ്വദേശി പി അബ്ദുള്ള അറസ്റ്റിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംശയത്തിൽ ആക്രി പെറുക്കുന്നവരെ തടഞ്ഞു നിർത്തിയ സംഭവത്തെ കല്യാണം നിശ്ചയിച്ച മുസ്ലീം പെൺകുട്ടിയെ കമ്മ്യൂണിസ്റ്റുകാരൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുകയായിരുന്നു.”

“വടകരയിലെ തിരഞ്ഞെടുപ്പ് പ്രചരണ വർഗ്ഗീയത കലർത്തിയെന്ന ആരോപണം നിഷേധിക്കുന്ന മുസ്ലീം ലീഗ് നേതൃത്വം മട്ടന്നൂർ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയതിനാണ് ലീഗ് പ്രവർത്തകനായ പി അബ്ദുള്ളയെ പോലീസ് അറസ്റ്റ് ചെയ്തത്. മെയ്‌ നാലിന് നടന്ന സംഭവത്തെയാണ് വർഗ്ഗീയത കലർത്തിയ തെറ്റായ അടിക്കുറിപ്പാടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഉളിയിൽ കൂവേരിയിൽ ആക്രി ശേഖരിച്ച്‌ വണ്ടിയിൽ കയറ്റാൻ എത്തിയവർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംശയത്തിലാണ്‌ പ്രദേശത്ത്‌ നാട്ടുകാർ തടിച്ചുകൂടിയത്‌,” ഓഡിയോ തുടരുന്നു.

“സംഭവസ്ഥലത്തുണ്ടായ ഒരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു.ഈ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിച്ചത്. ‘ഇതാണ് കമ്മ്യുണിസ്റ്റ്കൾ, ഇരിട്ടി ഉളിയിൽ ഇന്നലെ കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടി കൊണ്ട് പോകുവാൻ ശ്രമം നടത്തിയ സഖാവ് അനീഷിനെ നാട്ടുകാർ സ്ത്രീകളടക്കം പഞ്ഞിക്കിടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ലീഗ് പ്രവർത്തകനായ അബ്ദുള്ള പങ്കു വച്ചത്. യഥാർത്ഥ സംഭവത്തിന് ദ്യക്സാക്ഷിയായ ഉളിയിൽ സ്വദേശി കെ സി സുരേഷ്‌ബാബുവാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അബ്ദുള്ളയെ മട്ടന്നൂർ പോലീസ് പിടികൂടിയത്,” ഓഡിയോ തുടർന്ന് പറയുന്നു.

മേയ് 10,2024ന് കേരള ഓൺലൈൻ എന്ന വെബ്‌സൈറ്റ്,കൂവേരി സംഭവം: വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിവേണം: എം വി ജയരാജൻ,” എന്ന തലക്കെട്ടിൽ പ്രസീദ്ധീകരിച്ച റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി.

News report by Keralaonline
News report by Keralaonline 

“ഉളിയിൽ കൂവേരിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംഭവം മറയാക്കി സിപിഎമ്മിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നവമാധ്യമങ്ങളിൽ കള്ളവാർത്ത നൽകുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന്‌ സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മെയ്‌ നാലിനാണ്‌ സംഭവം. ആക്രി ശേഖരിച്ച്‌ വണ്ടിയിൽ കയറ്റാൻ എത്തിയവർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന സംശയത്തിലാണ്‌ പ്രദേശത്ത്‌ നാട്ടുകാർ തടിച്ചുകൂടിയത്‌. ഓടിക്കൂടിയവരിൽ എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നു,” എന്ന് റിപ്പോർട്ട് പറയുന്നു.

ഞങ്ങൾ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ, “പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്നും, ഇതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു, തുടർന്ന് നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും,” അറിയിച്ചു.

പ്രാദേശിക ലേഖകനായ വിനോദ് മട്ടന്നൂരും ഇത്തരത്തിൽ ഒരു വ്യാജ വാർത്ത പരക്കുന്നുണ്ടെന്നും പോലീസ് ഈ സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും അറിയിച്ചു.

ഇവിടെ വായിക്കുക: Fact Check: തൃക്കരിപ്പൂരിൽ ഗേറ്റ് ട്രെയിൻ വരുമ്പോൾ റെയിൽവേ അടച്ചില്ല എന്ന പോസ്റ്റിന്റെ വാസ്തവം

Conclusion

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംശയത്തിൽ ആക്രി പെറുക്കുന്നവരെ തടഞ്ഞു നിർത്തിയ സംഭവത്തെ കല്യാണം നിശ്ചയിച്ച മുസ്ലീം പെൺകുട്ടിയെ കമ്മ്യൂണിസ്റ്റുകാരൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്ന പേരിൽ പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result:  False

ഇവിടെ വായിക്കുക:Fact Check: യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്

Sources
Facebook Post by Kairai TV on May 18, 2024
News report by Keralaonline on May 10, 2024

Telephone Conversation with Mattanoor Police
Telephone Conversation with local Journalist Vinod Matannoor


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular