Monday, April 29, 2024
Monday, April 29, 2024

HomeFact CheckViralWeekly  Wrap: കെ ഫോൺ, ഇ ശ്രീധരൻ, സ്വച്ഛ് ഭാരത്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ...

Weekly  Wrap: കെ ഫോൺ, ഇ ശ്രീധരൻ, സ്വച്ഛ് ഭാരത്: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ മാധ്യമ പ്രചരണങ്ങൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.


കെ ഫോൺ കേബിളുകൾ കോൺഗ്രസ്സ് പ്രവർത്തകർ മുറിക്കുന്നവെന്ന ആരോപണം. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായ ക്ലീനിങ്ങ് ഡ്രൈവ് ബിജെപി പ്രവർത്തകർ ഫോട്ടോ ഷൂട്ടാക്കി എന്ന ആരോപണം. ഇ ശ്രീധരൻ ബിജെപി വിടുന്നു എന്ന പ്രചരണം.കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ ചർച്ചകളിൽ ഇവയൊക്കെ ഉണ്ടായിരുന്നു.

E Sreedharan

Fact Check:ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്ന് ഇ ശ്രീധരന്‍ പറഞ്ഞോ? 

ഞങ്ങൾ ശ്രീധരനെ നേരിട്ട് വിളിച്ചു. “ഇപ്പോൾ നടക്കുന്ന പ്രചരണം വ്യാജമാണ്. ഞാൻ അത്തരം ഒരു വാചകം പറഞ്ഞിട്ടില്ല. ബിജെപി വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആരുടെയോ ദുർബുദ്ധിയിൽ നിന്നുമുണ്ടായതാണ് ഈ പ്രചരണം,” അദ്ദേഹം പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശ്രീധരൻ തന്നെ വ്യക്തമാക്കിയത് കൊണ്ട് പ്രചരണം വ്യാജമാണ് എന്ന് തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

cleaning photoshoot

Fact Check: ഇത് ബിജെപിക്കാരുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട്’ ആണോ?

ബിശ്രംപുര്‍ റെയില്‍വെ സ്റ്റേഷനില്‍ SECL ജീവനക്കാർ ശുചീകരണ യജ്ഞത്തിന്റെ വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്. അത് കൊണ്ട് തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപിയുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട് എന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Security

Fact Check: സെക്യൂരിറ്റി കമിതാക്കളെ പിടിക്കുന്ന വീഡിയോ ആണോ ഇത്?

ബോധവത്കരണത്തിനുള്ള വീഡിയോയാണ് തെറ്റായ അവകാശവാദത്തോടൊപ്പം പങ്കിടുന്നത്. 

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

cutting cable


Fact Check: കെ ഫോൺ കേബിളുകൾ  മുറിക്കുന്ന കോൺഗ്രസ്സുകാരാണോ വിഡിയോയിൽ?

 കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രികനെ  അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ വീഡിയോയാണിത് എന്ന് അന്വേഷണത്തിൽ ബോധ്യമായി. അത് കൊണ്ട് തന്നെ, “ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ പരിശ്രമിക്കുമ്പോൾ അതിന് തടയിടാൻ വേണ്ടി, കെ ഫോൺ  കേബിളുകൾ മുറിയ്ക്കുന്നുവെന്ന,” ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

edited phot


Fact Check: പി കെ നവാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ പറഞ്ഞോ?

ഇപ്പോൾ  പ്രചരിപ്പിക്കുന്ന എഡിറ്റ് ചെയ്ത വ്യാജ സ്ക്രീന്‍ഷോട്ടാണ്. മനോരമ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular