Friday, April 26, 2024
Friday, April 26, 2024

HomeFact CheckViralFact Check:യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് സലിം എന്നാണോ?

Fact Check:യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് സലിം എന്നാണോ?

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

Claim
ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് “സലിം” എന്നാണ്. അദ്ദേഹം കപട വ്യക്തിത്വം വെച്ച് ആളുകളെ കബളിപ്പിക്കുകയാണ്.
Fact
യാദവിന്റെ സമീപകാല അഭിമുഖത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് എഡിറ്റ് ചെയ്തത്. അഭിമുഖത്തിൽ അദ്ദേഹം ആദ്യം സലിം എന്ന് പേരിട്ടത് എന്തുകൊണ്ടാണെന്നും പിന്നീട് അത് യോഗേന്ദ്ര എന്ന് മാറ്റിയതെങ്ങനെയെന്നും വിവരിക്കുന്നു. ഈ വീഡിയോ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി പങ്കിടുന്നു.

ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് തന്നെ തന്റെ കുടുംബവും  ബാല്യകാല സുഹൃത്തുക്കളും  “സലിം” എന്നാണ് വിളിക്കുന്നത് എന്ന് വ്യക്തമാക്കുന്ന  ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു. നിരവധി ഉപയോക്താക്കൾ തന്റെ വ്യക്തിത്വത്തെക്കുറിച്ച് കള്ളം പറഞ്ഞ് ആക്ടിവിസ്റ്റ് ആളുകളെ കബളിപ്പിക്കുകയാണ് എന്ന് ആരോപിച്ചു കൊണ്ട് പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്.

Pramod Nationalist എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ പോസ്റ്റ് 85 പേർ ഷെയർ ചെയ്തിരുന്നു.

Pramod Nationalist's Post
Pramod Nationalist‘s Post

Indrajith Kuruppam Veedu എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണും വരെ 25 പേർ വീണ്ടും ഷെയർ ചെയ്തു.

Indrajith Kuruppam Veedu
Indrajith Kuruppam Veedu’s post

ത്രിലോക് നാഥ് എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 10 പേർ പോസ്റ്റ് ഷെയർ ചെയ്തു.

ത്രിലോക് നാഥ്'s Post
ത്രിലോക് നാഥ്‘s Post

ഇവിടെ വായിക്കുക: Fact Check: പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞത് എന്തിന്?

Fact Check/Verification

വീഡിയോയുടെ സൂക്ഷ്മമായ വിശകലനത്തിൽ, വൈറൽ ഫൂട്ടേജിന്റെ മുകളിൽ വലത് കോണിലുള്ള “Jist” എന്ന വാട്ടർമാർക്ക് ഞങ്ങൾ ശ്രദ്ധിച്ചു.

Screengrab from viral video
Screengrab from viral video

“Yogendra Yadav,” “Salim” and “Jist,” എന്നി വാക്കുകൾ ഉപയോഗിച്ച്, ഞങ്ങൾGoogleൽ ഒരു കീവേഡ് സേർച്ച് നടത്തി. അത്,2023 മെയ് 22 ലെ ഈ വാർത്താ ഔട്ട്‌ലെറ്റിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു.

 യോഗേന്ദ്ര യാദവിന്റെ പേരുമായി ബന്ധപ്പെട്ട് എല്ലായ്‌പ്പോഴും വിവാദങ്ങൾ ഉണ്ടാകാറുണ്ട് എന്ന അടിക്കുറിപ്പോടെയുള്ള വൈറൽ ഫൂട്ടേജിന്റെ ദൈർഘ്യമേറിയ പതിപ്പാണ് ഫേസ്ബുക്ക് പോസ്റ്റിൽ. സലിം എന്ന പേരിനു പിന്നിലെ കഥയും വിവാദവും യോഗേന്ദ്ര യാദവ് ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്.

From the Facebook post of Jist
From the Facebook post of Jist

തന്റെ കുട്ടിക്കാലത്തെ പേരായ സലിമിന് പിന്നിലെ കഥ വിവരിക്കുകയാണ് വിഡിയോയിൽ  യാദവ്. തന്റെ മുത്തച്ഛൻ, “ഹിസാറിലെ ഒരു ഹോസ്റ്റലിലെ അധ്യാപകനും വാർഡനുമായ” രാം സിങ്ങിനെ കുറച്ച് വിദ്യാർത്ഥികളെ തങ്ങൾക്ക് കൈമാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഒരു മുസ്ലീം ജനക്കൂട്ടം കൊലപ്പെടുത്തിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു മുസ്ലീം പള്ളിയിൽ വിദ്യാർത്ഥികൾ ചില തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപണം ഉന്നയിച്ചാണ് ആ മുസ്ലിം ജനക്കൂട്ടം വിദ്യാർഥികളെ കൈമാറാൻ ആവശ്യപ്പെട്ടത്.

സംഭവം തന്റെ പിതാവിനെ വല്ലാതെ ബാധിച്ചുവെന്നും മക്കൾക്ക് മുസ്ലീം പേരുകൾ നൽകാനാണ് അദ്ദേഹം തീരുമാനിച്ചതെന്നും യാദവ് കൂട്ടിച്ചേർത്തു. അതിനാൽ പിതാവ്  അദ്ദേഹത്തിന് സലിം എന്ന് പേരിട്ടു. എന്നിരുന്നാലും, സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ, അദ്ദേഹം യോഗേന്ദ്ര എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പേര് കാരണം ഉണ്ടായ ചില  അസൗകര്യങ്ങൾ കൊണ്ടാണിത്.

“സലിം” എങ്ങനെ “യോഗേന്ദ്ര” ആയിത്തീർന്നു എന്നതിനെക്കുറിച്ചുള്ള ഈ കഥ ഒന്നിലധികം വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

ഇവിടെ വായിക്കുക:Fact Check: പ്രധാനമന്ത്രി താണു വണങ്ങുന്നത് അദാനിയുടെ ഭാര്യയെയോ?

Conclusion

 യോഗേന്ദ്ര യാദവിന്റെ സമീപകാല അഭിമുഖത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായ പോസ്റ്റിലുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. അഭിമുഖത്തിൽ  അദ്ദേഹം ആദ്യം സലിം എന്ന് പേരിട്ടത് എന്തുകൊണ്ടാണെന്നും പിന്നീട് അത് യോഗേന്ദ്ര എന്നാക്കി മാറ്റിയതെങ്ങനെയെന്നും വിവരിക്കുന്നു.

Result: Missing Context


ഇവിടെ വായിക്കുക:
Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ?

Sources
Facebook Post By @jist.india, Dated May 22, 2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular