Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
.
“ബംഗാളിലെ ഹിന്ദുക്കളുടെ രക്ഷകരായി രാജസ്ഥാനിൽ നിന്നുള്ള ബജ്രംഗ്ദൾ പ്രവർത്തകർ കുറച്ചുപേർ തൽക്കാലം ബംഗാളിലേക്ക്,” എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
രാത്രിയില്‍ പകര്‍ത്തിയ വളരെ ദൂരത്തില്‍ നിന്ന് വാഹനങ്ങള്‍ വരുന്നത് കാണിക്കുന്ന ഒരു ഏരിയൽ ഷോട്ട് ആണ് പ്രചരിക്കുന്നത്.
ഇവിടെ വായിക്കുക: കോൺഗ്രസ്സിലിരുന്ന് ബിജെപി സേവ വേണ്ടായെന്ന് കെസി വേണുഗോപാൽ സന്ദീപ് വാര്യരോട് പറഞ്ഞോ?
വീഡിയോയിലെ ചില കീഫ്രെയിമുകളിൽ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, സംഭവം മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നാണെന്ന് വ്യക്തമാക്കുന്ന 2025 ഫെബ്രുവരി 17 ലെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടെത്തി. കർണാടകയിലെ മായക്ക ചിഞ്ചാലിയിൽ നിന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ സാംഗൽവാഡി വരെയാണ് ബൈക്ക് റാലി നടന്നതെന്ന് പോസ്റ്റിൽ പറയുന്നു.
തുടർന്ന് ഞങ്ങൾ ഒരു കീ വേർഡ് സെർച്ച് നടത്തി. അപ്പോൾ, ഈ വർഷം ഫെബ്രുവരിയിൽ നടന്ന ബൈക്ക് റാലിയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.
2025 ഫെബ്രുവരി 19-ന് പ്രസിദ്ധീകരിച്ച ലേഖനം കർണാടകയിലെ ഒരു മതമേളയിൽ നിന്ന് സാംഗ്ലിയിലേക്ക് മടങ്ങുന്ന നൂറുകണക്കിന് മോട്ടോർ സൈക്കിൾ യാത്രക്കാർക്കെതിരെ സാംഗ്ലി പോലീസ് നടപടി സ്വീകരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ട് അനുസരിച്ച്, അയൽ സംസ്ഥാനമായ കർണാടകയിലെ ചിഞ്ചാലിയിൽ പ്രാദേശിക ദേവതയായ മായക്ക ദേവിയുടെ ഒരു മതപരമായ മേളയിൽ പങ്കെടുക്കാൻ പോയി മടങ്ങുമ്പോൾ രാത്രി വൈകിയും റൈഡർമാർ ഹോൺ മുഴക്കുകയും ഉച്ചത്തിൽ ആഹ്ലാദിക്കുകയും ചെയ്തു.
അക്രമാസക്തരായ ബൈക്ക് യാത്രികരെ നിയന്ത്രിക്കാൻ പോലീസ് ലാത്തിചാർജ് നടത്തിയെന്നും അവർക്ക് റാലി നടത്താൻ അനുമതിയില്ലെന്നും സാംഗ്ലി റൂറൽ പോലീസ് ഇൻസ്പെക്ടർ കിരൺ ചൗഗ്ലെ പറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
ഈ സംഭവത്തെക്കുറിച്ച് ന്യൂസ് ചെക്കർ പ്രാദേശിക പത്രപ്രവർത്തകനായ വിനായക് ജാദവുമായി ബന്ധപ്പെട്ടു.
“കർണാടകയിലെ ചിഞ്ചാലി മായക്ക ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സാംഗ്ലിയിലെ സാംഗ്ലിവാഡിയിൽ നിന്നുള്ള യുവാക്കളുംമുതിർന്നവരും തീർത്ഥാടനം നടത്താറുണ്ട്. നൂറുകണക്കിന് ആളുകൾ തിരിച്ചുവരുമ്പോൾ, സാംഗ്ലി പോലീസ് സ്റ്റേഷൻ റോഡിന് സമീപം അവർ ഹോൺ മുഴക്കി. അത് ശബ്ദമലിനീകരണത്തിന് കാരണമായി. ഇത്തരത്തിൽ പെരുമാറിയവർക്കെതിരെ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു,” ജാദവ് പറഞ്ഞു.
“കഴിഞ്ഞ മൂന്ന്-നാല് വർഷമായി, തീർത്ഥാടനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ യുവാക്കൾ ഇതുപോലെ പെരുമാറുന്നുണ്ട്. പോലീസ് അടുത്തിടെ അവർക്കെതിരെ നടപടി സ്വീകരിച്ചു,” അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക:980 ഇലക്ട്രിക് ബസ്സുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി നൽകിയോ?
Sources
Instagram post by mr_akshay_yamgar_1102 on February 17, 2025
Article by The Times of India on February 19, 2025
Telephone conversation with Local Journalist Vinayak Jhadav
(with inputs from Prasad Prabhu, Marathi)