Friday, December 5, 2025

Fact Check

‘ടിവി കള്ളക്കടത്ത്’ നടത്തിയതിന് മമ്മൂട്ടി പിടിക്കപ്പെട്ടില്ല

Written By Sabloo Thomas
Sep 25, 2025
banner_image

Claim

image

മലയാള നടൻ മമ്മൂട്ടിയെ ഡ്യൂട്ടി അടയ്ക്കാതെ ടെലിവിഷൻ കടത്താൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയെന്ന ഒരു പത്ര ക്ലിപ്പിംഗ്.

Fact

image

ഈ അവകാശവാദം തെറ്റാണ്. വൈറലായ പത്ര ക്ലിപ്പിംഗ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 2017 ലാണ്, ഇപ്പോൾ കേരളത്തിൽ അടുത്തിടെ നടന്ന കസ്റ്റംസ് റെയ്ഡുകൾക്കിടയിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടു. മമ്മൂട്ടിയുടെ ടീമിൽ നിന്നുള്ള വിശദീകരണങ്ങൾ ഉൾപ്പെടെ ഒന്നിലധികം റിപ്പോർട്ടുകൾ സംഭവം തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്നു.

മമ്മൂട്ടിയെ കൊച്ചി വിമാനത്താവളത്തിൽ, ‘ടിവി കള്ളക്കടത്ത്’ നടത്തിയതിന് കസ്റ്റഡിയിലെടുത്തതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ്  വീണ്ടും സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്. ആഡംബര കാർ ഇറക്കുമതിയിലെ ക്രമക്കേട് അന്വേഷിക്കുന്നതിന്റെ ഭാഗമായി,  കൊച്ചി കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് നടന്മാരായ ദുൽഖർ സൽമാന്റെയും (മമ്മൂട്ടിയുടെ മകൻ) പൃഥ്വിരാജിന്റെയും വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്. 

threads@pattathribinram

ഇവിടെ വായിക്കുക:ഈ വൈറൽ ചിത്രം കുസാറ്റിൽ നടത്തിയ ‘താലിബാൻ ശൈലിയിലുള്ള’ സെമിനാറിന്റെതാണോ?

Evidence

മമ്മൂട്ടി ഉൾപ്പെടുന്ന അത്തരം ഒരു സംഭവംഉണ്ടായിട്ടുണ്ടെങ്കിൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ അത് പത്രങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്തേനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ട് ഒന്നും കണ്ടെത്താനായില്ല.പോരെങ്കിൽ ഞങ്ങളുടെ പരിശോധനയിൽ ഇപ്പോൾ പ്രചരിക്കുന്ന പത്ര ക്ലിപ്പിംഗിന്റെ ഉറവിടം കണ്ടെത്താനുമായില്ല.അതിനാൽ ഞങ്ങൾ ഒരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ 2017ലെ ചില റിപോർട്ടുകൾ ശ്രദ്ധയിൽ വന്നു. 

2017ലെ വിശദീകരണം 

ഇതേ അവകാശവാദം 2017 ലും വൈറലായി. ആ സമയത്ത്, മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ മാനേജർ അബ്ദുൾ മനാഫ്,  കിംവദന്തി പ്രചരിച്ച സമയത്ത് താരം സിംഗപ്പൂരിലായിരുന്നുവെന്ന്  ഫേസ്ബുക്കിൽ വ്യക്തമാക്കി,

“കഴിഞ്ഞ ഒരാഴ്ച്ചയായി മമ്മുക്ക സിംഗപ്പൂരിലാണ്. ഇന്ന് വൈകീട്ടത്തെ ഫ്ലൈറ്റിൽ അവിടെ നിന്ന് കയറുന്നേയുള്ളൂ… .പിന്നെ എങ്ങനെയാ ദാസപ്പാ ഇന്നലെ വൈകീട്ട് മമ്മുക്ക കൊച്ചി എയർപ്പോർട്ടിൽ എത്തുന്നേ .. ഫേക്ക് വാർത്തകൾ ഉണ്ടാക്കുമ്പോ ടൈമിംഗ് കൂടി ഒന്ന് ശ്രദ്ധിക്കണമെന്ന് ചെറിയ ഒരു അപേക്ഷ,” മനാഫ് ഫേസ്ബുക്കിൽ ജൂലൈ 22,2017ന് എഴുതി.

manaf

ആ സമയത്ത്,മമ്മൂട്ടി കേരളത്തിൽ പോലുമില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചതായി 2017 ജൂലൈ 24 ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

2004 ലെ വിമാനത്താവള സംഭവം

ദുബായിൽ നിന്ന് കൊണ്ടുപോയ ഒരു ടിവിയുടെ കസ്റ്റംസ് തീരുവയിലെ പിഴവ് കാരണം മമ്മൂട്ടി കൊച്ചി വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നതായി ദി ഹിന്ദു (മെയ് 17, 2004) ആദ്യം റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹം  ₹10,000 അടച്ചിരുന്നു. പക്ഷേ 40% തീരുവ അടയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടു. കൈയിൽ പണമില്ലാത്തതിനാൽ, പേയ്‌മെന്റ് പൂർത്തിയാക്കാൻ അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. എന്നാൽ, അദ്ദേഹത്തിനെതിരെ ഒരു കുറ്റമോ അറസ്റ്റോ രജിസ്റ്റർ ചെയ്തിട്ടില്ല, എന്നും ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആ റിപ്പോർട്ട് ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമല്ല.

മുഖ്യധാരാ മാധ്യമ വിശദീകരണം

കിംവദന്തി പ്രചരിച്ച സമയത്ത് മമ്മൂട്ടി സിംഗപ്പൂരിലായിരുന്നുവെന്ന് സ്ഥിരീകരിച്ച സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ (ജൂലൈ 23, 2017) റിപ്പോർട്ട് ചെയ്തു.

times of India

 

Verdict

കൊച്ചി വിമാനത്താവളത്തിൽ മമ്മൂട്ടി ടിവി കടത്തുന്നതിനിടെ പിടിക്കപ്പെട്ടുവെന്ന വൈറൽ അവകാശവാദം തെറ്റാണ്. 2004-ൽ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. 2017-ൽ  ഇത് വീണ്ടും ഉയർന്നുവന്നു. ഇപ്പോൾ കേരളത്തിലെ കസ്റ്റംസ് റെയ്ഡുകൾക്കിടയിൽ ഇത് വീണ്ടും പങ്കിടപ്പെടുന്നു.

ഇവിടെ വായിക്കുക:മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലെ ശരണം വിളി തെറ്റിച്ചോ?

FAQs
Q1. മമ്മൂട്ടിയെ വിമാനത്താവളത്തിൽ  കസ്റ്റംസ് കള്ളക്കടത്തിന് പിടികൂടിയിട്ടുണ്ടോ?
ഇല്ല. മമ്മൂട്ടി ഒരിക്കലും കള്ളക്കടത്തിന് പിടിക്കപ്പെട്ടിട്ടില്ല. 2004-ൽ കൊച്ചി വിമാനത്താവളത്തിൽ നടന്ന ഒരു സംഭവം ഡ്യൂട്ടി കണക്കുകൂട്ടലിലെ പിഴവ് മൂലമാണ് ഉണ്ടായതാണ്.
Q2. എന്തുകൊണ്ടാണ് ഈ വാദം ഇപ്പോൾ വീണ്ടും ഉയർന്നുവരുന്നത്?
ആഡംബര കാർ ഇറക്കുമതിയിലെ ക്രമക്കേട് അന്വേഷിക്കുന്നതിന്റെ ഭാഗമായി,കൊച്ചി കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്. 
Q3. 2004-ൽ കൊച്ചി വിമാനത്താവളത്തിൽ മമ്മൂട്ടിക്ക് എന്താണ് സംഭവിച്ചത്?
ദുബായിൽ നിന്നുള്ള ഒരു ടിവിക്ക് വേണ്ടി കസ്റ്റംസ് തീരുവ അടക്കുന്നതിൽ പിഴവ് സംഭവിച്ചതിനാൽ മമ്മൂട്ടിക്ക് കാത്തിരിക്കേണ്ടി വന്നു. ആവശ്യമായ തീരുവ അടച്ച് അദ്ദേഹം പോയി. ഒരു കുറ്റവും രജിസ്റ്റർ ചെയ്തിട്ടില്ല.
Q4. കിംവദന്തിയെക്കുറിച്ച് മമ്മൂട്ടിയുടെ ടീം എന്താണ് പറഞ്ഞത്?
2017-ൽ, തെറ്റായ അവകാശവാദം പ്രചരിക്കുന്ന സമയത്ത് മമ്മൂട്ടി സിംഗപ്പൂരിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ മാനേജർ ഫേസ്ബുക്കിൽ വ്യക്തമാക്കി.

Sources
Report by Asianet News, 24 July 2017
Report by Times of India, 23 July 2017
Facebook Post by Abdul Manaf (Mammootty’s Social Media Manager), 22 July 2017

RESULT
imageMisleading
image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
ifcn
fcp
fcn
fl
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

20,439

Fact checks done

FOLLOW US
imageimageimageimageimageimageimage