Sunday, September 1, 2024
Sunday, September 1, 2024

HomeFact CheckViralFact Check: ആളുകളെ രക്ഷിക്കുന്ന വീഡിയോ അടിമാലിയിൽ നിന്നാണ്

Fact Check: ആളുകളെ രക്ഷിക്കുന്ന വീഡിയോ അടിമാലിയിൽ നിന്നാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
ആളുകളെ രക്ഷിക്കുന്ന വീഡിയോ വയനാട്ടിൽ  നിന്നെന്ന് പേരിൽ പ്രചരിക്കുന്നു. 
Fact
വീഡിയോ അടിമാലിയിൽ നിന്നുള്ളത്.

ആളുകളെ രക്ഷിക്കുന്ന ഒരു വീഡിയോ വയനാട്ടിൽ നിന്നെന്ന് പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. #WayanadLandslide #WayanadDisaster #Kerala എന്നീ ഹാഷ്ടാഗിനൊപ്പമാണ് വീഡിയോ. ഇത് പുതു ജീവൻ എന്ന ഒരു അടിക്കുറിപ്പ് സൂപ്പർ ഇമ്പോസ് ചെയ്താണ് വീഡിയോ.

@neeraikalai's post
@neeraikalai’s post

ഇവിടെ വായിക്കുക:Fact Check: വയലിൽ കണ്ടെത്തിയ മുതലയുടെ ഫോട്ടോ കേരളത്തിൽ നിന്നല്ല

Fact Check/Verification

ഞങ്ങൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ജൂൺ 11,2024 എന്ന തീയതി വിഡിയോയിൽ കാണാം. കൈരളി ന്യൂസിന്റെ ലോഗോയും കാണാം.

വയനാട് ജില്ലയിലെ മേപ്പാടി, മുണ്ടക്കൽ, ചൂരൽമല ടൗണുകൾ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ നടന്നത് ജൂലൈ 30നാണ്. അതിന് മുമ്പുള്ളതാണ് വീഡിയോ എന്ന് ഇതിൽ നിന്നും വ്യക്തമായി. ജൂലൈ 11,2024ൽ കൈരളി ടിവി സംപ്രക്ഷേണം ചെയ്തതാണ് വീഡിയോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Watermarks of Kairali TV and June 11,2024 in the video
Watermarks of Kairali TV and June 11,2024 in the video

ഈ വിവരണം വെച്ചുള്ള തിരച്ചിലിൽ, കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ഒറിജിനൽ വീഡിയോ ലഭ്യമായി. “ഇടുക്കി അടിമാലിയില്‍ ദേശീയപാത നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷിച്ച് അഗ്‌നിശമന രക്ഷാസേന,” എന്നാണ് വീഡിയോയുടെ വിവരണം പറയുന്നത്.

YouTube video by Kairali TV
YouTube video by Kairali TV

ഇതേ വീഡിയോയുടെ രണ്ട്  കീ ഫ്രേമുകൾ ഫോട്ടോകളായി ചേർത്ത ഒരു റിപ്പോർട്ട് മാതൃഭൂമിയും 2024 ജൂൺ 11-ന് കൊടുത്തിട്ടുണ്ട് എന്ന് കീ ഫ്രേമുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ വ്യക്തമായി.

“ഇടുക്കി അടിമാലിയിലെ ഇരുമ്പുപാലത്ത് ദേശീയപാത നിർമാണം നടക്കുന്നതിനിടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഓടയും സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്ന ജോലികൾ നടന്ന് വരുന്നുണ്ട്. ഇതിനിടയിലാണ് മണ്ണിടിച്ചിൽ,” റിപ്പോർട്ടിൽ പറയുന്നു.

“ദേശിയപാത നിർമ്മാണം നടക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ജോസ് (38), തമിഴ്നാട് തെങ്കാശി സ്വദേശി കാളിസ്വാമി ( 52)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,” റിപ്പോർട്ട് കൂട്ടിച്ചേർത്തു.

News report by Mathrubhumi
News report by Mathrubhumi

ഇവിടെ വായിക്കുക: Fact Check: സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അല്ല വീഡിയോയിൽ

Conclusion

വയനാട്ടിൽ ആളുകളെ രക്ഷിക്കുന്നത് എന്ന  പേരിൽ പ്രചരിക്കുന്ന വീഡിയോ അടിമാലിയിൽ നിന്നും ഉള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Result: False 


ഇവിടെ വായിക്കുക: Fact Check: നിർമ്മല കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ റീത്ത് വെച്ചോ?

Sources
YouTube video by Kairali TV on June 11, 2024

News report by Mathrubhumi on June 11, 2024


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular