Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകളിൽ വിദ്യാഭ്യാസ മന്ത്രി മോൺസൺ എന്ന തട്ടിപ്പുക്കാരനോടൊപ്പമുള്ള ഫോട്ടോ,അമരീന്ദർ സിംഗ് അമിത് ഷായെ കണ്ട പഴയ ചിത്രം. NYT ചീഫ് എഡിറ്റർ ജോസഫ് ഹോപ്പ് മോദിയെ പ്രശംസിച്ച പോസ്റ്റ്,53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായെന്ന പോസ്റ്റ്,പി സി ജോർജിന്റെ പഴയ തെറി വിളി വിഡിയോ എന്നിവ ഉൾപ്പെടുന്നു.

പി സി ജോർജിന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോ 2016ലേതാണ്. അതിൽ അദ്ദേഹം തെറിവിളിക്കുന്നത് ബാംഗ്ലൂരിലെ വ്യവസായി എം കെ കുരുവിളയെയാണ്. മകൻ ഷോൺ ജോർജിനെ അല്ല.

ബ്രിട്ടനിൽ 53 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ നരേന്ദ്ര മോദി ജനറൽ പ്രസിഡണ്ടായി സംസാരിക്കുന്ന വിഡിയോ അല്ല ഇത്. 2016ല്‍ യുഎസ് കോണ്‍ഗ്രസില്‍ അദ്ദേഹം സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

ന്യൂയോർക്ക് ടൈംസിന്റെ ചീഫ് എഡിറ്റർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “അപകടകാരിയായ ഒരു ദേശസ്നേഹി” എന്ന് വിളിച്ചുവെന്ന അവകാശവാദം തെറ്റാണെന്ന് ഞങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസിന്റെ ടീമിൽ “ജോസഫ് ഹോപ്പ്” എന്ന പേരിൽ ആരും ജോലി ചെയ്യുന്നില്ല.

ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ അനുസരിച്ച്, അമിത് ഷായുടെയും അമരീന്ദർ സിംഗിന്റെയും കൂടിക്കാഴ്ചയുടെ ചിത്രം തെറ്റായ അവകാശവാദവുമായാണ് പങ്കിടുന്നത്. സെപ്റ്റംബർ 30 നു അമിത് ഷാ, അമരീന്ദർ സിംഗ് കൂടിക്കാഴ്ച നടന്നിരുന്നു. എന്നാൽ ഈ ചിത്രം അതിന്റേതല്ല. രണ്ട് വർഷം പഴക്കമുള്ളതാണ്. 2019 ൽ കർത്താർപൂർ ഇടനാഴിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ പടമാണിത്.

ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ അനുസരിച്ച്,പോസ്റ്റിലുള്ളത് നടൻ ബൈജുവാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ശിവന്കുട്ടിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ബൈജുവിന്റെ പോസ്റ്റിൽ മോന്‍സണ്‍ മാവുങ്കലിന്‍റെ തല എഡിറ്റ് ചെയ്തു വെച്ചാണ് പ്രചരണം നടത്തുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
May 31, 2025
Sabloo Thomas
January 18, 2025
Sabloo Thomas
January 11, 2025