Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
അസമിലെ വെള്ളപ്പൊക്കം എന്ന പേരിൽ പ്രചരിക്കുന്ന ഇന്തോനേഷ്യയിലെ വീഡിയോ,’പേരാമ്പ്രയോട്ടം’ എന്ന പേരിൽ ഒരു പടം,ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം ലഭിച്ചു എന്ന അവകാശവാദം, ഇതൊക്കെ ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ.
”മൂകാംബികക്ക് പോയ കെ സ്വിഫ്റ്റ് ബസ് ഗോവയിൽ എത്തി,” എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
പേരാമ്പ്രയിൽ നടന്ന യൂത്ത് ലീഗ്, വിഎച്ച്പി പ്രകടനങ്ങളുമായി ഇപ്പോൾ പ്രചരിക്കുന്ന പടത്തിന് ബന്ധമില്ലെന്ന് മനസിലായി.2020ൽ അന്നത്തെ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആയിരുന്ന കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് മുൻ മന്ത്രി കെ കെ ശൈലജയുടെ പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ചയുടെയും ബിജെപിയുടെയും പ്രവർത്തകർ നടത്തിയ മാർച്ചിൽ നിന്നുള്ള പടമാണ് ‘പേരാമ്പ്രയോട്ടം’ എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
വീഡിയോ എവിടെ നിന്നുള്ളതാണെന്ന് അത് കൊണ്ട് ഇപ്പോൾ ഉറപ്പിച്ച് പറയാനാവില്ല. എന്നാൽ വീഡിയോയ്ക്ക് ഏകദേശം മൂന്ന് വർഷമോ അതിൽ കൂടുതലോ പഴക്കമുണ്ടെന്ന് വ്യക്തമാണ്. ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി വീഡിയോയ്ക്ക് ബന്ധമില്ല.
ഇന്തോനേഷ്യയിൽ പാലം തകരുന്ന ദൃശ്യം അസമിലെ വെള്ളപ്പൊക്കത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നു
2021 ഏപ്രിലിലെ മിന്നൽ പ്രളയത്തിൽ ഇന്തോനേഷ്യയിൽ പാലം തകരുന്നതിന്റെ കാണിക്കുന്ന വീഡിയോയാണ്, അസമിലെ വെള്ളപ്പൊക്കത്തിൽ തകർന്നത് എന്ന അവകാശവാദത്തോടൊപ്പം പങ്കിട്ടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയുടെ ഇടയിൽ അഗ്നിക്കിരയാകുന്ന വൈറൽ വീഡിയോയിലുള്ള ആഡംബര കാറുകൾ മഹിന്ദ രാജപക്‌സെയുടെ മകന്റേതല്ല, സച്ചിത് ഡി സിൽവയുടെ ഉടമസ്ഥതയിലുള്ള അവെൻറ ഗാർഡൻ ഹോട്ടൽസിന്റെ പരിസരത്ത് നിന്നാണ് ആഡംബര കാറുകൾ അഗ്നിക്കിരയാകുന്ന വീഡിയോ ചിത്രീകരിച്ചത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
January 18, 2025
Sabloo Thomas
January 11, 2025
Sabloo Thomas
December 14, 2024