ഹിജാബ് വിവാദവും കെ റെയിലും ആഴ്ചകൾ പലത് കഴിഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച കാരണമായിട്ടുണ്ട്. ദേശീയ പണിമുടക്കും സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തയ്ക്ക് കാരണമായിട്ടുണ്ട്.

ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിൽ പൈസ വലിച്ചെറിയുന്നത് രോഗിയല്ല
ആശുപത്രിയിലെ എമര്‍ജെന്‍സി വിഭാഗത്തിന് മുന്നിൽ നേഴ്സും അവരെ കാണാൻ വന്നവരും തമ്മിൽ വാക്കേറ്റം നടന്നു. അതിനിടയിലാണ് സംഭവം നടന്നത്.

ദേശിയ പണിമുടക്ക് ദിവസത്തേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ കൊളാഷ് 2020ലേത്
പൊതുപണിമുടക്ക് ദിവസത്തേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ കൊളാഷ് മലയാള മാസിക എന്ന ഓണ്‍ലൈൻ പ്രസിദ്ധീകരണം 2020 ജനുവരി ഒന്‍പതിന് കൊടുത്ത ചിത്രം തന്നെയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഈ കൊളാഷിൽ ഉപയോഗിച്ച പടങ്ങൾ അതിനും മുൻപുള്ള ചില വർഷങ്ങളിലേതാണ്.

കണ്ണൂർ എയർപോർട്ടിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ എതിരെയല്ല സിപിഎം 2015ൽ ഉപവാസം നടത്തിയത്
ഈ ഉപവാസം കണ്ണൂർ എയർപോർട്ട് റൺവേയുടെ നീളം കുറക്കുവാനും വികസനം അട്ടിമറിക്കാനുമുള്ള ശ്രമം സർക്കാർ നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു 2015ൽ സിപിഎം സമരം നടത്തിയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. “കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ഭൂമി ഏറ്റെടുത്തതിനെതിരെ സിപിഎം ഉപവസിച്ചു,” എന്ന പോസ്റ്റിലെ ആരോപണം തെറ്റിദ്ധാരണാജനകമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

കാവി വസ്‌ത്രം ധരിച്ച സന്ന്യാസിയെ ഹിജാബ് ധരിച്ച സ്ത്രീ സഹായിക്കുന്നു എന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
കാവി വസ്‌ത്രം ധരിച്ച സന്ന്യാസിയെ ഹിജാബ് ധരിച്ച സ്ത്രീ സഹായിക്കുന്നത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ വിഡീയോ ഒരു യഥാർഥ സംഭവം എന്ന നിലയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിയെ ഭീഷണിപ്പെടുത്തിയ യുവാവിന്റെത് എന്ന പേരിൽ വൈറലാവുന്ന വീഡിയോയിലെ അവകാശവാദം തെറ്റാണ്
ന്യൂസ്‌ചെക്കർ നടത്തിയ അന്വേഷണമനുസരിച്ച്, മധ്യപ്രദേശിലെ മന്ദ്‌സൗറിൽ ക്രിമിനൽ കേസ് പ്രതിയായ അംജദ് ലാല അറസ്റ്റ് ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ ഉള്ള വിഡീയോ ആണ് ഹിജാബ് വിധി പ്രഖ്യാപിച്ച കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് എതിരെ വധഭീഷണി മുഴക്കിയ ആളുടെ അറസ്റ്റ് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.