കർണാടകയിലെ ഹിജാബ് വിവാദം, മേജർ രവി, ഷാരൂഖ് ഖാൻ,ബിഹാറിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർഥി ഋതു രാജ്,മുഖ്യമന്ത്രി പിണറായി വിജയൻ ഈ വ്യക്തികളും സംഭവങ്ങളുമാണ് കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ ‘വ്യാജ പ്രചാരണങ്ങളുടെ’ വിഷയമായവയിൽ ചിലതാണ്.

യുഎഇയിൽ പ്രവാസികൾ പിണറായിയ്ക്ക് അഭിവാദ്യം അർപ്പിക്കുന്ന വീഡിയോ 2018ലേത്
മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചു ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്ന ദൃശ്യം ഇപ്പോഴത്തെ യു എ ഇ സന്ദർശനത്തിൽ നിന്നുള്ളതല്ല. അത് 2018 ഒക്ടോബറിൽ പിണറായി യു എ ഇ സന്ദർശനം നടത്തിയപ്പോഴുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

ബീഹാറിൽ നിന്നുള്ള ഋതു രാജ് ചൗധരി എന്ന വിദ്യാർഥി ഗൂഗിൾ ഹാക്ക് ചെയ്‌തിനെ തുടർന്ന് ആ കമ്പനിയിൽ ജോലി ലഭിച്ചോ?
ബീഹാറിൽ നിന്നുള്ള ഋതു രാജ് എന്ന വിദ്യാർഥി ഗൂഗിൾ ഹാക്ക് ചെയ്‌തുവെന്നും അവിടെ ജോലിയിൽ പ്രവേശിച്ചുവെന്നും അവകാശപ്പെടുന്ന വൈറലായ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ചൗധരി ഗൂഗിളിന്റെ സിസ്റ്റത്തിൽ ഒരു ബഗ് കണ്ടെത്തുകയും അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്നതാണ് യാഥാർത്ഥ്യം.

ഷാരൂഖ് ഖാൻ (SRK) ലതാ മങ്കേഷ്‌കറുടെ മരണസമയത്ത് അനുഷ്‌ഠിച്ചത് ഒരു ഇസ്ലാമിക ആചാരം
ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിനിടെ ഷാരൂഖ് ഖാൻ തുപ്പിയെന്ന വാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. മുസ്ലീം ആചാരമനുസരിച്ച്, മരണശേഷം ഒരു വ്യക്തിക്ക് സന്തോഷം നൽകാൻ ഫാത്തിഹ’ എന്ന ആചാരമാണ് ഷാരൂഖ് അനുഷ്‌ഠിക്കുന്നത്. മനുഷ്യത്വപരമായ ഒരു നിലപാട് സ്വീകരിച്ചാണ് ഷാരൂഖ് അത് ചെയ്തത്.

ഇത് കർണാടകയിൽ ‘അല്ലാഹു അക്ബർ’ വിളിച്ച് വൈറലായ പെൺകുട്ടിയുടെ ഫോട്ടോയാണോ?
കർണാടകയിൽ വിദ്യാർഥികൾക്ക് മുന്നിൽ അള്ളാഹു അക്ബർ ചൊല്ലുന്ന മാണ്ഡ്യയിലെ വിദ്യാർത്ഥിയുടെ പേര് മുഷ്‌കൻ എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാകുന്നു. എന്നാൽ വൈറലായ ഹിജാബ് കൂടാതെ മറ്റ് വസ്ത്രങ്ങൾ ധരിച്ച ഫോട്ടോയിൽ ഉള്ളത് സാമൂഹ്യ പ്രവർത്തകയായ നജ്മ നസീറാണ്.

മേജർ രവി 2018 ൽ പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫോട്ടോ തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുന്നു
പ്രചരിക്കുന്ന ഫോട്ടോ യഥാർഥത്തിൽ, 2018ലെ പ്രളയ സമയത്ത് ആലുവ ഏലൂക്കര പ്രദേശത്ത് മേജർ രവി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റേതാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്. അല്ലാതെ അദ്ദേഹത്തെ കഴിഞ്ഞ പ്രളയ കാലത്ത് സാധാരണ ജനങ്ങൾ രക്ഷിക്കുന്ന ഫോട്ടോ അല്ലിത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.